പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, July 19, 2020

ഇത് കൊറോണയാണ്; ഒരു സാധാരണം ദുരന്തമല്ല!!

ഇത് കൊറോണയാണ്; ഒരു സാധാരണം ദുരന്തമല്ല!!
ആലുവയിൽ മരിച്ച സിസ്റ്ററുടെ സംസ്കാരം ഒരു സംഘടയുടെ നേതൃത്വത്തിൽ നടത്തിയ വാർത്ത മാതൃഭൂമിയിൽ കണ്ടു. കേരളത്തിൽ കൊറോണ ബാധിച്ച്  മരണപ്പെടുന്നവരുടെ സംസ്കാരം നടത്തുന്നത് സംബന്ധിച്ച് ഒരു പ്രോട്ടോകോൾ കേരള സർക്കാർ, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പ്രകാരം ഇറക്കിയിട്ടുണ്ട്. അതുപ്രകാരം കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ ശവസംസ്‌കാരം നടത്താൻ സംഘടകൾക്ക് അധികാരം ഇല്ല. അത് ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്നാണ്, മാനദണ്ഡങ്ങൾ പാലിച്ച്  നടത്തേണ്ടത്. സന്നദ്ധ പ്രവർത്തകർ എന്നാൽ കേരള സർക്കാർ രൂപയോഗികരിച്ച് പരിശീലനം നൽകിയ സന്നദ്ധ സേനയിലെ പ്രവർത്തകർ ആണ്. ഏകദേശം മൂന്നര ലക്ഷം സന്നദ്ധ പ്രവർത്തകർ ഈ സേനയിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. അതിൽ അഞ്ചു പേരെ ഈ മൃതദേഹ സംസ്കാരത്തിന് വിനിയോഗിക്കണമായിരുന്നു, അല്ലാതെ ഏതെങ്കിലും സംഘത്തെ ഏല്പിച്ചത് ഗുരുതര കൃത്യവിലോപമാണ്. ഇതിനു പിന്നിൽ നാടകം കളിച്ചവരെ തിരിച്ചറിയണം, താക്കീതു നല്കണം. 


ഈ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ സംഘടയുടെ പേര് പതിച്ച ടി-ഷർട്ട് മാത്രം ധരിച്ച പ്രവർത്തകരെ കാണുന്നുണ്ട്, ഇത് ഗൗരവമാണ്. മറ്റു സാമൂഹ്യ പ്രവർത്തങ്ങൾ പോലെ സന്നദ്ധ പ്രവർത്തങ്ങൾ പോലെ ആർക്കും ചാടിക്കയറി പ്രവർത്തിക്കാൻ സാധിക്കില്ല, കൊറോണ വ്യാപനത്തിന്റെ വക്താക്കൾ ആയി മാറാം. പി പി ഇ കിറ്റ് ധരിക്കാതെ ധീരത കാണിക്കാനുള്ള ഇടമല്ല, കൊറോണ ശവസംസ്‌കാരം. വളരെ ജാഗ്രത പാലിക്കണം. അതിന് ആരോഗ്യ വകുപ്പ് നേതൃത്വം നൽകണം, കർശന നിർദ്ദേശങ്ങൾ നൽകണം, പോലീസ് നിയന്ത്രണം ആവശ്യമാണ്. എന്തുകൊണ്ട് ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല എന്നത് സംശയകരമാണ്.
സന്നദ്ധ പ്രവർത്തനങ്ങൾ ഏതെങ്കിലും ബാനറിൽ നടത്തി പേരും പ്രശസ്തിയും നേടാൻ ദയവായി കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തരുത്. ഇത് കൊറോണയാണ് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ലോകത്തെ മുൾമുനയിൽ നിർത്തി കൊണ്ടിരിക്കുന്ന മഹാമാരി. ദയവായി എല്ലാവരും സഹകരിക്കണം, സാമൂഹ്യ അകലം മാത്രമാണ് ഏക പോംവഴി.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314  

Saturday, July 11, 2020

ഓൺലൈൻ ക്ലാസുകൾക്കിടയിൽ മാനസികാരോഗ്യം

കൊറോണ കാലവും ഓൺലൈൻ ക്‌ളാസ്സുകളും കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസീക വ്യതിയാനങ്ങൾ വളരെ സസൂഷ്മം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പല കുട്ടികൾക്കും സ്‌കൂൾ ഒരു ആശ്വാസം ആയിരുന്നു, അദ്ധ്യാപകരും സഹപാഠികളും കൊടുത്തിരുന്ന സാന്ത്വനം ആണ് ഈ വര്ഷം ലഭിക്കാതെ വരുന്നത്. വീട്ടിലെ സംഘർഷം അതിജീവിക്കാൻ മാർഗ്ഗമില്ലാതെ ശരിക്കും ലോക്കഡോൺ ആയിരിക്കുന്ന പതിനായിര ക്കണക്കിന് കുട്ടികളുടെ മുഖം മനസ്സിൽ വരുന്നു.

മുതിർന്നവരും പലരും ജോലി നഷ്ടപ്പെട്ട അവസ്ഥ, സാമ്പത്തീക മാന്ദ്യം, അനിശ്ചി തത്ത്വാo ... ഇങ്ങനെയുള്ള കഠിന നാളുകളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. കുറെയധികം കുടുംബ അന്തരീക്ഷങ്ങൾ കലുഷിതമാണ്. മദ്യപാനം, കുടുംബ കലഹം, വഴക്കുകൾ ഇവയൊക്കെ കുഞ്ഞു മനസ്സുകളിൽ വലിയ പോറലുകൾ ആണ് ഏൽപ്പിക്കുന്നത്.  8 - 9 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട് ഈ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ പറ്റിയിരുന്നു.പക്ഷെ ഈ വര്ഷം നമ്മുടെ കുട്ടികൾ ശരിക്കും ലോക്കഡൗണിൽ ആണല്ലോ.

 പ്രാദേശിക ഇടെടലുകളിലൂടെ കുറെയൊക്കെ സാന്ത്വനം നൽകാൻ സാധിക്കും. നിവാസി കൂട്ടായ്മകൾ, കുടുംബശ്രീ, വായനശാല ബാലവേദികൾ, സമീപ അംഗനവാടികൾ തുടങ്ങിയവയ്‌ക്കൊക്കെ ഫലപ്രദമായി കുട്ടികളെ സഹായിക്കാൻ കഴിയും.

തീർച്ചയായും ടെലിഫോണിക്‌ കൗൺസിലിംഗ് നല്ലതാണ്, മൈത്രി പോലുള്ള പദ്ധതികൾ അതിന്റെ സാധ്യതകൾ തെളിയിച്ചിട്ടണ്ട്. സാമ്പത്തീക ലാഭം നോക്കിയോ, അറിവില്ലായ്മ കൊണ്ടോ കൗൺസിലിന് ജോലി കുട്ടികളെ ഏൽപിച്ചത് ശരിയാണോ എന്ന് സംശയം ഉണ്ട്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ചിരി പദ്ധതിയിൽ, കൗൺസിലിംഗ് എന്ന പദം ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഒരു സൗഹൃദ സല്ലാപം ആയി കണക്കാക്കിയാൽ മതി. സമപ്രായക്കാരുടെ (പിയർ ഗ്രൂപ്പ്) സ്വാധീനം കൗമാരക്കാർക്ക് വളരെ പ്രധാനമാണ്, അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് അഭിനന്ദനാർഹം തന്നെ. പക്ഷെ   കൗൺസിലിംഗ്, അതിനു വേണ്ട വിദ്യാഭ്യാസ യോഗ്യത യും പരിചയവും ഉള്ള വ്യക്തികൾ നടത്തേണ്ട പ്രവർത്തനമാണ്. യോഗ്യരായ ധാരാളം ആളുകൾ കേരളത്തിൽ ഉണ്ടല്ലോ. ഇപ്പൊൾ തന്നെ നിരവധി പ്രൊഫെഷണൽ കൗൺസിലര്‍മർ കൊറോണ -ക്വാരൻടൈൻ സപ്പോർട്ട് സന്നദ്ധ പ്രവർത്തനം ആയി ചെയ്യുന്നുണ്ട്. കേരളത്തിൽ മനഃശാസ്ത്രം/എം. എസ്. ഡബ്ലിയൂ യോഗ്യതയുള്ളവർ ക്ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നില്ല
(JOSSY VARKEY 9847732042) ജോസി വർക്കി, മുളന്തുരുത്തി 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html