പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, April 22, 2016

ആത്മഹത്യകളുടെ കാരണം

ആത്മഹത്യാ ഒരു മാനസീക പ്രശ്നമാണ്, അത് കടുത്ത നിരാശയിൽ നിന്നും ഉടലെടുക്കുന്നു. തനിക്ക് ആരും ഇല്ല, എന്നെ ആർക്കും വേണ്ട എന്ന ചിന്ത രൂഡമൂലമാകുമ്പോൾ അത് അവസാനിക്കുന്നത്‌ ആത്മഹത്യയിൽ ആണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഈ പരിണാമാവസ്ഥ കണ്ടറിഞ്ഞ് പ്രവർത്തിക്കാനാവും. സ്നേഹത്തിന്റെ 'വാക്വം' ഫിൽ ചെയ്യാനാവും, ആത്മഹത്യ തടയാനാവും.

വിശപ്പു കാരണം, ദളിത്‌ പീഡനം കാരണം, കാർഷീക വിലതകർച്ച കാരണം .... എന്നൊക്കെ പറയുന്നത് യഥാർത്ഥ കാരണങ്ങൾ അല്ല  

Tuesday, April 19, 2016

വഴി മുട്ടിയ കേരളം, വഴി കാട്ടാൻ ബി.ജെ.പി !

കേരളത്തിൽ ബി.ജെ.പി സർക്കാരുകൾ (നാട്ടു രാജാക്കന്മാർ) ഭരിച്ചിരുന്നപ്പോൾ (1947 -നു മുൻപ്) എന്തു സമ്പൽസമൃദ്ധി ആയിരുന്നു. പിന്നീട് ഇടതു വലതന്മാർ മാറി മാറി ഭരിച്ച് കേരളം കുളമാക്കി. വഴി മുട്ടിയ കേരളം, വഴി കാട്ടാൻ ബി.ജെ.പി !!

എല്ലാം ശരിയാകും???

എല്ലാം ശരിയാകും എന്നത് ഒരു അന്ധവിശ്വാസം മണക്കുന്ന വാചകമാണ്. പണ്ട് ലാട വൈദ്യന്മാരോ കൈനോട്ട ക്കാരോ പറഞ്ഞിരുന്ന ഒരു വാചകം. ഇന്ന് ധ്യാന കേന്ദ്രങ്ങളിലെ ധ്യാന ഗുരുക്കന്മാരും യോഗ - പ്രണയമ തട്ടിപ്പുമായി ഇറങ്ങിയിക്കുന്നവരും പറയുന്ന 'ഫാൾസ് പ്രോമിസ്' എല്ലാം ശരിയാവും!! 

അങ്ങിനെയൊരവസ്ഥയുണ്ടോ? എല്ലാം ശരിയാവുന്ന ഒരു ദിനം. അല്ലെങ്കിൽ ഒരുനാൾ ഒരു സുപ്രഭാതത്തിൽ എല്ലാം ശരിയാവും എന്ന് പറയുന്നത് സത്യമാണോ. അതൊരു യുക്തിവിചാരം ഇല്ലാത്ത ' റാഷണലൈസ് ' ചെയ്യാനാവാത്ത അന്ധമായ ഒരു പ്രസ്താവന മാത്രമല്ലേ. അതും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ്‌ പാർട്ടികളിൽ നിന്നും ഇങ്ങനെയൊരു പ്രസ്താവന എന്തു കൊണ്ടുണ്ടായി? 

ഇത് കേവലം ഒരു പരസ്യ ഏജൻസിയുടെ ഭാവന മാത്രമാണോ? അല്ലെങ്കിൽ ഇടതു പക്ഷത്തിൽ അന്ധമായി വിശ്വസിക്കുന്ന ഒരു ജനതുടെ അന്ധവിശ്വാസമോ?

-------------------------------------
ജോസി വർക്കി 
പെരുമ്പിള്ളി 682314

Friday, April 15, 2016

തൃശ്ശൂർ പൂരം നിരോധിക്കണോ??

വെടിക്കെട്ട്‌ ദൈവ പ്രീതിയ്ക്കു വേണ്ടി നടത്തുന്നതല്ല. മറിച്ച് ജനങ്ങളുടെ വിനോദത്തിനു വേണ്ടി നടത്തുന്നതാണ്.

രാജ്യത്തെ ഏതെങ്കിലും 'ഷോപ്പിംഗ്‌ മാളിൽ' അല്ലെങ്കിൽ 'സിനിമ തീയറ്ററിൽ' തീപിടുത്തം ഉണ്ടായാൽ എന്താവും അവസ്ഥ? അതറിഞ്ഞു കൊണ്ടു തന്നെയാണ് നാമെല്ലാവരും അവിടെയൊക്കെ പോകുന്നത്. വെടിക്കെട്ട്‌ കാണാൻ പോകുന്നവരും മറിച്ചല്ല. രാജ്യത്തെ നിയമങ്ങളും മനുഷ്യന്റെ ബുദ്ധിക്കു നിരക്കുന്ന സുരക്ഷാ സൗകര്യങ്ങളും ഒരുക്കങ്ങളും തീർച്ചയായും പാലിക്കപ്പെടണം, അതിൽ സംശയമില്ല. അടുത്തുള്ള ആളുകൾക്കോ വീടുകൾക്കോ എന്തിന് മൃഗങ്ങൾക്കു പോലും ബുദ്ധി മുട്ടുണ്ടാവാതെ വേണം വെടിക്കെട്ട്‌ നടത്താൻ. കേരളത്തിൽ ഇതിനു സൌകര്യമുള്ളത് 'തൃശ്ശൂർ പൂരം' നഗരിയിൽ മാത്രമാണ്.

പൂരങ്ങളും ഉത്സവങ്ങളും ഇല്ലാതാക്കി ഇവിടെ മാളുകളും അമ്യൂസ്മെന്റ് പാർക്കുകളും സിനിമകളും മാത്രം 'ബിസിനസ്‌' ആയി നടത്തി ലാഭം കൊയ്യാൻ ധാരാളം 'നിക്ഷേപകർ' ക്യൂ നിൽക്കുന്നുണ്ടെന്നറിയാം . സാധാരണക്കാരുടെ വിനോദമായ, ആഹ്ളാദമായ (ലഭാക്കൊതിയില്ലാത്ത, പണച്ചിലവു കുറഞ്ഞ) പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും വള്ളം കളികളും നിലനില്ക്കുക തന്നെ വേണം.   

Saturday, April 9, 2016

സ്വകാര്യ കമ്പനികളും പരിഷത്തും :

സ്വകാര്യ കമ്പനികളും പരിഷത്തും :

ഈ വർഷത്തെ സംസ്ഥാന ബാലാ ശാസ്ത്ര കോൺഗ്രസ് സംഘാടനത്തിൽ സ്വകാര്യ കമ്പനിയുടെ പണം വാങ്ങിയതിനെ ചൊല്ലി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ വിവാദം ഉണ്ടായതായി പത്രത്തിൽ വായിച്ചു. സ്വകാര്യ കമ്പനികളോട് ഇത്ര മാത്രം അസ്പ്രിശ്യത ഈ കാലഘട്ടത്തിൽ കാണിക്കേണ്ടതുണ്ടോ? തൊഴിൽ, മൂലധനം, വികസനം, ഉല്പാദനം, ഉപഭോഗം ഇത്യാദി മേഖലകളിൽ ഇന്നത്തെ കാലത്ത് സ്വകാര്യ കമ്പനികളെ ഒഴിച്ചു നിർത്തി ചിന്തിക്കാൻ പോലും സാധിക്കുകയില്ല എന്നിരിക്കെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളി കളെയും ഉൾപെടുത്തി വിപുലീകരിക്കണം. ഈ പ്രസ്ഥാനം സർക്കാർ ജീവനക്കാർക്ക് രജിസ്റ്റെറിൽ ഒപ്പിട്ട്, സമൂഹത്തിലെക്കിറങ്ങി ബോധവൽക്കരണം നടത്താൻ ഉള്ളതായി മാറരുത്. സ്വകാര്യ മേഖലയുടെ കഴിവുകളേയും സാധ്യതകളെയും പരിഷത്ത് പ്രയോജന പ്പെടുത്തണം . സ്വകാര്യ മേഖലയോട് അയിത്തം കല്പിച്ചു മാറ്റി നിർത്തരുത് എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. പരിഷത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന, യോജിച്ചു പോകാൻ കഴിയുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് . അവരിൽ നിന്നും ഫണ്ട് വാങ്ങുന്നതൊ അവരുമായി സഹകരിക്കുന്നതോ ഒരു തെറ്റായി ശാസ്ത്രസാഹിത്യ പരിഷത്ത ഇനിയെങ്കിലും കാണരുത്. അതൊരു പഴഞ്ചൻ ചിന്താഗതിയാണ്. തൊഴിൽ ചൂഷണം ഇല്ലാത്ത, പ്രകൃതിയെ സംരക്ഷിക്കുന്ന, പരിസ്ഥിതി - ശാസ്ത്ര വികസനത്തിന്‌ വേണ്ടി ലാഭത്തിന്റെ ഒരു വിഹിതം മാറ്റി വയ്ക്കുന്ന എത്രയോ നല്ല സ്വകാര്യ സംരംഭങ്ങളെ നമുക്ക് കേരളത്തിലും ഭാരതത്തിലും കാണാൻ കഴിയും. പൊതു മേഖലയും സർക്കാരും മാത്രമായി മുന്നോട്ടു പോയാൽ നമ്മുടെ സമൂഹത്തിന്റെ ഒരു പകുതിയെ ഒഴിവക്കുകയവും പരിഷത്ത് ചെയ്യുക. അത് സങ്കുചിതമാണ്, അസഹിഷ്ണുതയാണ്.    

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സ്നേഹിക്കുന്ന ഒരു എളിയ പ്രവർത്തകൻ എന്ന നിലയിലാണ് എന്റെ ഈ അഭിപ്രായം

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

ഇലക്ട്രിക് പോസ്റ്റുകളിലെ കേബിൾ കുരുക്ക്

കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകളിൽ കൂടെ കേബിൾ വലിക്കാൻ കെ.എസ് .ഇ.ബി. ഒരു സ്വകാര്യ കമ്പനിക്ക് വ്യാവസായികമായി അനുമതി നല്കിയിട്ടുണ്ടല്ലോ. ധാരാളം ഇടങ്ങളിൽ ഇത്തരം കേബിളുകൾ പൊട്ടി നിലത്തും പോസ്റ്റിൽ ചുറ്റിയും കിടക്കുന്നതു കാണാം. പലയിടത്തും കേബിൾ ഇങ്ങനെ വഴിയിലേക്ക് നീണ്ടു കിടക്കുന്നത് യാത്രക്കാർക്ക് വലിയ ശല്യമാണ്. പ്രത്യേകിച്ചും ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിലും മറ്റും ചുറ്റി പരിക്ക് പറ്റാറുമുണ്ട്. ജീവഹാനിക്കു വരെ സാധ്യതയുള്ള ഈ പൊട്ടിയ കേബിളുകൾ നീക്കം ചെയ്യുന്നതിന് സർക്കാർ പ്രസ്തുത സ്വകാര്യ കമ്പനികളെ നിർബന്ധിക്കുകയും അല്ലെങ്കിൽ പിഴ ഈടാക്കുകയും വേണം. നമുക്ക് ചുറ്റും ശ്രദ്ധിച്ചാൽ പ്രധാന കവലകളിൽ എല്ലാം ഇലക്ട്രിക് പോസ്റ്റുകളിൽ നീരാളി പോലെ ഈ കേബിളുകൾ വഴി യാത്രക്കാർക്ക് ഭീഷണിയായി കിടക്കുന്നത് കാണാം.

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314


Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html