പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, May 6, 2021

പകർച്ചവ്യാധികൾ പെരുകുമ്പോൾ;

 പകർച്ചവ്യാധികൾ പെരുകുമ്പോൾ;

കേരളത്തിൽ എങ്ങും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കുന്നില്ല. മൂന്നോ നാലോ പേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാൻ നിർമ്മിച്ച വീടുകൾ 20 -30 തൊഴിലാളികൾക്ക് താമസിക്കുവാൻ വാടകയ്ക്ക് കൊടുക്കുന്നു! വാടക ഇനത്തിൽ കിട്ടുന്ന ലാഭത്തിനു വേണ്ടി മാത്രം ഈ വിഡ്ഢിത്തം നമ്മൾ ചെയ്യണോ? ഇത്രയധികം മനുഷ്യർ ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ -മാലിന്യ പ്രശ്നങ്ങൾക്കു നേരെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും എന്തുകൊണ്ട് മൗനം ഭജിക്കുന്നു. ഇത് മനുഷ്യത്വം അല്ല വിഡ്ഢിത്തം ആണ്. അന്യസംസ്ഥാന തൊഴിലാളി ബ്രോക്കര്മാരും നിർമ്മാണ കോൺട്രാക്ടർമാരും അമിത ലാഭത്തിനു വേണ്ടിയാണ് ഇതുപോലെ ആളുകളെ ചെറിയ വീടുകളിൽ അടുക്കി അടുക്കി താമസിപ്പിക്കുന്നത്. പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ ഇവയ്‌ക്കെതിരെ നാം പടപൊരുതുമ്പോൾ ഇത്തരം അശാസ്ത്രീയ തൊഴിലാളി ക്യാമ്പുകളെക്കുറിച്ച് നാം ആശങ്ക പ്പെടേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യം ഇല്ലാത്ത, ഒന്നോ രണ്ടോ കക്കൂസും രണ്ടോ മൂന്നോ മുറികളും മാത്രമുള്ള വീടുകൾ 20 -30 അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കണം. ആരോഗ്യ വകുപ്പും പഞ്ചായത്തും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം. ഇത്തരം ക്യാംപുകൾ പരിശോധിച്ച് വൃത്തിയും വെടിപ്പും ശുചിത്വവും ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർ മാർക്ക് സർക്കാർ നിർദ്ദേശം നൽകണം. യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് പോലീസ് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം. ഒരു വീടിന്റെ വിസ്തൃതി തിട്ടപ്പെടുത്തി അതിനുള്ളിൽ താമസിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം. മതിയായ കക്കൂസ്, മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം . ഇല്ലെങ്കിൽ എക്കാലവും കേരളം നിപ്പ, കൊറോണ, ഡെങ്കി, ചിക്കൻ ഗുനിയ പോലുള്ള സാംക്രമിക രോഗങ്ങളുടെ വിളനിലമായിരിക്കും 


ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 682314 

     

Monday, May 3, 2021

ക്വാറന്റൈൻ സ്റ്റിക്കർ പതിക്കണം

 ക്വാറന്റൈൻ സ്റ്റിക്കർ:

കഴിഞ്ഞ വർഷം ഇതേകാലത്ത് നമ്മൾ കൊറോണയുടെ ആദ്യ വരവിനെ നേരിടുകയായിരുന്നു.
അന്ന് കേരളത്തിന് പുറത്തുനിന്നു വരുന്ന എല്ലാവരെയും ക്വാറന്റൈൻ ആവാൻ
നിർബന്ധിച്ചിരുന്നു. (പോസിറ്റീവ് അല്ല!!) പഞ്ചായത്തുകൾ ഇങ്ങിനെ വീടുകളിൽ
ക്വാറന്റൈൻ ആകുന്ന വീടുകളിൽ ഒരു ചുവന്ന സ്റ്റിക്കർ പതിച്ച് മുന്നറിയിപ്പ്
നൽകിയിരുന്നു.
എന്നാൽ പിന്നീട് ഇങ്ങിനെ സ്റ്റിക്കർ പതിക്കുന്നത് സാമൂഹ്യ വിവേചനം
ആണെന്ന് കാണിച്ച് ചിലർ കോടതിയെ സമീപിക്കുകയും ഇങ്ങനെ സ്റ്റിക്കർ
പതിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ക്വാറന്റൈൻ വാസത്തിൽ ആയിരിക്കുന്ന
(കേരളത്തിന് പുറത്തു നിന്നും വന്ന) ആളുകൾക്കും കുടുംബത്തിനും ഇത്തരം
സ്റ്റിക്കർ പതിക്കൽ തീർച്ചയായും ഒരു മാനസീക, സാമൂഹിക പ്രയാസം
ഉണ്ടാകുന്നുണ്ട് എന്നത് സത്യാവസ്ഥ തന്നെയാണ്.
എന്നാൽ ഇന്നത്തെ അവസ്ഥ ഇതല്ല. ദിവസവും 30 -35 ആയിരം ആളുകൾ കോവിഡ്
പോസിറ്റീവ് ആകുന്നു. അവർ ക്വാറന്റൈൻ ആകുന്നത് സ്വന്തം വീടുകളിൽ
തന്നെയാണ്, പൊതു ക്വാറന്റൈൻ സൗകര്യങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്
കുറവാണ്.
പോസിറ്റീവ് ആകുന്ന ആളുകൾ സ്വയം സന്നദ്ധരായി അവരവരുടെ വീടുകൾക്ക് മുൻപിൽ
(ചുവപ്പ്)  ക്വാറന്റൈൻ സ്റ്റിക്കർ പ്രദർശിപ്പിക്കാൻ തയ്യാറായാൽ അതൊരു
വലിയ സാമൂഹിക നന്മ ആകും. ഇത് സാമൂഹിക വ്യാപനം കൂടാതെ നിയന്ത്രിക്കാൻ
വലിയൊരു മുന്നേറ്റമാകും. കേരളം മാതൃകയാകണം, "സന്ദർശകർ അനുവദനീയമല്ല; ഈ
വീട്ടിൽ കോവിഡ് പോസിറ്റീവ് ഉണ്ട്" എന്ന് സ്വയം പരസ്യപ്പെടുത്തുന്നതിൽ
ലജ്ജിക്കേണ്ടതില്ല. മാത്രവുമല്ല, നമ്മുടെ നാടിനു വേണ്ടി രാജ്യത്തിന്
വേണ്ടി ഇങ്ങനെ ഒരു ത്യാഗം ചെയ്യുന്നതിൽ അഭിമാനിക്കാനും സാധിക്കും.
-----
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html