പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, February 12, 2017

രാത്രിയോഗങ്ങളും സ്ത്രീകളും

സ്ത്രീയും പുരുഷനും ഒരിക്കലും തുല്യരല്ല, തുല്യരായി കാണാനുമാവില്ല. പക്ഷെ പരസ്പര പൂരകങ്ങളാണ്‌. മറിച്ചു പറഞ്ഞാൽ കുറച്ചു സഹാനുഭൂതിയുണ്ടാവും, കൈയടിയും കിട്ടും. പക്ഷെ ലോകത്തൊരിടത്തും ഒരു മതവും രാഷ്ട്രവും രാഷ്ട്രീയ പാർട്ടിയും പ്രസ്ഥാനവും തത്വശാസ്ത്രങ്ങളും സ്ത്രീയ്ക്ക് തുല്യപദവി നൽികിയിട്ടില്ല.

ക്രിസ്തുവിന്റെ ശിഷ്യന്മാർ എല്ലാവരും പുരുഷന്മാർ ആയിരുന്നു. സ്ത്രീകൾക്ക് മോസ്കിലും പള്ളികളിലെ അൾത്താരയിലും പ്രവേശനമില്ല. പൗരോഹിത്യവും പൂജാവിധികളും പുരുഷ മേല്കോയ്മയാണ്.

ഇത് മത-രാഷ്ട്രീയ ചിന്താഗതി മാത്രമല്ല. തൊഴിലിടങ്ങൾ പരിശോധിക്കൂ - ഡ്രൈവർ മുതൽ പൈലറ്റ് വരെയുള്ള തൊഴിലുകളിൽ കർശനമായി 50 % സ്ത്രീസംവരണം നടപ്പിലാക്കിയാൽ എന്താവും സ്ഥിതി?

പുരുഷൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്യണം, പുരുഷന്മാർ പോകുന്നിടതിക്കെ പോകണം ഇതല്ല ശരിയായ സ്ത്രീ സമത്വം / ശാക്തീകരണം. താരതമ്യപ്പെടുത്തൽ ഒഴിവാക്കി സ്വന്തം കഴിവുകളും പോരായ്മകളും തിരിച്ചറിഞ്ഞു സമൂഹത്തിൽ വ്യാപാരിക്കലാണ് ശാക്തീകരണം.

പുരുഷന്മാർക്കൊപ്പം ശബരിമലയ്ക്കു പോകാത്തതുകൊണ്ടോ മാരാമണിൽ  രാത്രിയോഗങ്ങളിൽ പങ്കെടുക്കാതിരുന്നതുകൊണ്ടോ ബിവറേജസിൽ ക്യൂ നിൽക്കാൻ കഴിയാത്തതുകൊണ്ടോ ഇല്ലാതാവുന്നതല്ല സ്ത്രീത്വത്തിന്റെ ശക്തി. മാതൃത്വം ഒന്ന് മാത്രം മതി 'സ്ത്രീശക്തി' മനസിലാക്കാനും ബഹുമാനിക്കാനും.  

Friday, February 3, 2017

നോട്ടുപിൻവലിക്കലും ബാങ്ക് ഫീസും

നോട്ടുപിൻവലിക്കൽ ഇന്ത്യ കണ്ട ഏറ്റവും ധീരമായ നടപടിയാണ്. നികുതിവെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനും ആഗ്രഹിക്കുന്നവർ പരമാവധി സാമ്പത്തീക ഇടപാടുകൾ കറൻസി നോട്ടു വഴി മാത്രമേ നടത്താറുള്ളൂ, എന്നത് പകൽ പോലെ യാഥാർഥ്യമാണ്. ഇതിനു അറുതി വരേണ്ടതും ബാങ്കിങ് / ഡിജിറ്റൽ സാമ്പത്തീക ഇടപാടുകൾ പ്രോത്സാഹിപ്പിക്കേണ്ടതും രാജ്യസുരക്ഷയ്ക്കും പണപ്പെരുപ്പം കുറയ്ക്കുന്നതിനും അത്യാവശ്യമാണ്. 

പക്ഷെ കറൻസി രഹിത സമൂഹത്തെ ക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാൽ ഓൺലൈൻ / ഡിജിറ്റൽ ഇടപാടുകൾക്ക് വലിയ കമ്മീഷൻ ഈടാക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇപ്പോൾ കാണുന്നത്. ഓൺലൈൻ പേയ്മെന്റ്, ഫണ്ട് ട്രാൻസ്ഫർ, നെഫ്ട്, ആർ.ജി.ടി.എസ് ഇടപാടുകൾ, ബില്ല് പേയ്മെന്റ്, ടിക്കറ്റ് ബുക്കിംഗ് എന്നിവയ്‌ക്കെല്ലാം അന്യായ ഫീസാണ് ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഈടാക്കുന്നത്. നോട്ടിടപാടുകൾ കുറച്ചുകൊണ്ട് ഇന്ത്യൻ സാമ്പത്തികരംഗം ഡിജിറ്റൽ ആക്കണമെങ്കിൽ സർക്കാർ ശക്തമായി ഇടപെടണം. ബാങ്കിങ് / ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പ്രത്യേക ഇളവുകളും സമ്മാനങ്ങളും നൽകണം. നിലവിലുള്ള സർവീസ് ചാർജുകളും ട്രാൻസാക്ഷൻ ഫീസുകളും പൂർണമായും എടുത്തു കളയണം. ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുമ്പോൾ നിലവിലുള്ള ഫീസ് ഉടനടി എടുത്തുകളയണം. 

ബി.എസ.എൻ.എൽ , കെ.എസ.ഇ.ബി, എൽ.ഐ.സി, ഗ്യാസ് ബുക്കിംഗ് എന്നിവ ഓൺലൈൻ ആയി നടത്തുന്നവർക്ക് ഡിസ്‌കൗണ്ട് നൽകി പ്രോത്സാഹിപ്പിക്കണം. നിലവിൽ ഡിജിറ്റൽ ട്രാന്സാക്ഷൻസ് സാധാരണക്കാരന് ഭാരമാണ്, ഇത് എത്രയും പെട്ടെന്ന് ചാർജ്ജുകൾ ഒഴിവാക്കി, എളുപ്പമാക്കണമെന്നു അഭ്യർത്ഥിക്കുന്നു.     


ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html