പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, December 24, 2018

വിഭജനത്തിന്റെ മതിൽ:

വിഭജനത്തിന്റെ മതിൽ:

വനിതാ മതിൽ നവോത്ഥാനം കൊണ്ടുവരുമോ? സ്ത്രീ ശാക്തീകരണം ഉയർത്തുമോ? തുല്യതാബോധം വളർത്തുമോ?   കേരളത്തിൽ സ്ത്രീകളോടുള്ള മനോഭാവം, (പുരുഷൻമാരുടെയും സ്ത്രീകളുടെയും) മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാൽ മതിൽ കെട്ടി തിരിച്ചോ മതിലിൽ ചാരി നിർത്തിയതുകൊണ്ടോ ഈ സമീപനം മാറില്ല. 

മതിൽ നിർമ്മാണം തന്നെ സ്ത്രീകളെ താഴ്ത്തികെട്ടുന്ന സ്ഥിരം ചില ആചാരങ്ങളുടെ അവർത്തനമായി മാറാനുള്ള സാധ്യത തെളിഞ്ഞു വരുന്നു. സർക്കാർ /പാർട്ടി പരിപാടികൾ വിജയിപ്പിക്കാൻ സ്ഥിരമായി കൈക്കൊള്ളുന്ന ചില സ്ത്രീവിരുദ്ധ നടപടികൾ ഈ മതിൽ കെട്ടാനും ഉപയോഗിക്കും. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തുടങ്ങി വച്ച കുടുംബശ്രീ, ആശ അംഗനവാടി പ്രവർത്തകരെ പരോക്ഷമായ ഭീഷണിയുടെ മതിലിൽ ചാരിനിൽക്കാൻ പ്രേരിപ്പിക്കുന്ന കാഴ്ച എല്ലായിടത്തും കാണാം. പൊതുപരിപാടികൾക്കും പ്രകടങ്ങൾക്കും ആളെകൂട്ടാനുള്ള എളുപ്പവഴിയായി കുടുംബശ്രീ / അംഗനവാടി പ്രവർത്തകരെ ചൂഷണം ചെയ്യുന്നത് വലിയ സ്ത്രീ വിരുദ്ധത തന്നേയാണ്. അധ്യാപികമാർ, വിദ്യാർത്ഥിനികൾ, നേഴ്സ് മാർ, പാചകത്തൊഴിലാളികൾ, അക്ഷയ സെന്റർ ജോലിക്കാർ  തുടങ്ങിയവരെ പുരുഷ കേന്ദ്രീകൃത നേതൃത്വത്തിന്റെ ആജ്ഞാശക്തിയിൽ മതിലിലേക്ക് വലിച്ചടുപ്പിക്കുന്നത് ആണോ നവോത്ഥാനം.          
 
ഭീഷണിപ്പെടുത്തി സംഘടിതരാക്കുന്ന അപരിഷ്‌കൃത രീതി സാക്ഷരകേരളത്തിൽ  അവസാനിപ്പിക്കേണ്ടിയിരിക്കുന്നു

താലമെടുപ്പ്, സ്വീകരണം, ബൊക്കെ കൊടുക്കൽ, ചായവിതരണം, ഫ്ലവർ ഗേൾസ്, ചിയർ ഗേൾസ്  ഇവയ്ക്കുവേണ്ടി മാത്രം വനിതകളെ ഉപയോഗിക്കുന്നവർ പൊതുപരിപാടികളിലെ വേദികളിൽ എത്ര സ്ത്രീകൾ ഉണ്ടെന്ന് എണ്ണണം. യൂണിഫോം ഇട്ട് പരിപാടികൾക്ക് കൊഴുപ്പേകാൻ കുടുംബശ്രീ /അംഗനവാടി പ്രവർത്തകരെ ചൂഷണം ചെയ്യുന്നത് ഉടനടി നിർത്തലാക്കണം     

പ്രകടനങ്ങൾക്കും ആളെകൂട്ടാനും മാത്രമായി സ്ത്രീകളെ കാണുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും മാറിചിന്തിക്കണം. നിയമസഭയടക്കം കേരളത്തിലെ നേതൃത്വ സ്ഥാനങ്ങളിൽ എത്ര വനിതകൾ ഉണ്ടെന്നു കണക്കെടുക്കണം. ബോധപൂർവ്വം മാറ്റിനിർത്തികൊണ്ട് 'ലിംഗനീതി' ഉറപ്പിലാക്കാനാവില്ല!   സ്ത്രീത്വത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വിലകല്പിക്കാത്ത നൃത്തരൂപങ്ങളും വസ്ത്രധാരണ ശൈലികളും വഴിയിലുപേക്ഷിച്ച് സ്വതന്ത്രമായി ചിന്തിക്കുകയും സ്വാഭിമാനത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന വനിതകളെയാണ് നമുക്കാവശ്യം.  

കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി കാട്ടികൂട്ടുന്ന ഈ ലഹളകൾ നമ്മുടെ നാടിനു വലിയ ദോഷം ചെയ്യും. ഭിന്നിപ്പിച്ചു ഭരിക്കുകയും വോട്ടുബാങ്കുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന സഹിഷ്ണുതയും മാനവികതയും വീണ്ടെടുക്കാൻ ഇനിയും ഒരു പ്രളയത്തിനായി നമ്മൾ കാത്തിരിക്കേണ്ടി വരും  
----------
ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

No comments:

Post a Comment

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html