പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Saturday, September 21, 2019

ഓമനക്കുട്ടൻ ഒരു അടയാളം:

ഓമനക്കുട്ടൻ ഒരു അടയാളം:
ഒറ്റരാത്രികൊണ്ട് ഒരാളെ കള്ളനും കുറ്റവാളിയും ആക്കുകയും പിറ്റേന്ന് തന്നെ കേരളത്തിന്റെ ഭരണചക്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി,  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പൊതുവായി മാപ്പ് പറയുകയും ചെയ്ത സംഭവം ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

ഓട്ടകീശയുമായി പൊതുപ്രവർത്തനം നടത്തുന്ന പച്ച മനുഷ്യരുടെ പ്രതീകമാണ് ചേർത്തലക്കാരൻ ഓമനക്കുട്ടൻ. എന്തിലും ഇതിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയ പൊതുപ്രവർത്തനത്തിന്റെ നേർ വിപരീതം. കാശ്മീരിൽ, ഇന്ത്യയുടെ അതിർത്തിയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട വീരസൈനീകരുടെ മൃതശരീരം കൊണ്ടുപോകാൻ വാങ്ങിക്കുന്ന ശവപ്പെട്ടിയിൽ പോലും കമ്മീഷൻ വാങ്ങാൻ യാതൊരു ഉളുപ്പുമില്ലാതെ മനസാക്ഷി മരവിച്ച രാഷ്ട്രീയക്കാരുടെ ഇടയിൽ തിളങ്ങുന്ന രത്നമാണ് ഓമനക്കുട്ടൻ. രാഷ്ട്രീയക്കാരുടെ സ്വാർത്ഥലാഭം മാത്രം കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനം മനം മടുപ്പിക്കുമ്പോൾ ഇത്തരം ഓമനകുട്ടന്മാരാണ് പ്രതീക്ഷ നൽകുന്നത്.
രാഷ്ട്രീയം തൊഴിലാക്കിയ മാന്യന്മാർക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ ഓമനക്കുട്ടൻ സംഭവത്തിന് കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു. തൊലിക്കട്ടിയുടെ വല്ലാത്തൊരു ആവരണം അവരെ പൊതിയുമ്പോൾ ഓമനകുട്ടന്മാരെ കാണാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചശക്തിയുണ്ടാവില്ലല്ലോ.
പൊതുപ്രവർത്തനം വളരെ സേഫ് ആയി നടത്താൻ അറിയാത്ത ഓമനകുട്ടന്മാർ എക്കാലത്തും സമൂഹത്തിൽ വലിയ പരാജയം തന്നെയായിരുന്നു. എത്രയോ ഓമനകുട്ടന്മാർ നമ്മുടെ യാതൊരു പ്രസക്തിയും ഇല്ലാതെ കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയി. കയ്യിലെ കാശും തീർന്ന്, പിച്ചതെണ്ടി ദുരിതാശ്വാസ ക്യാമ്പും ചികിത്സ സഹായനിധിയും ഒക്കെ നടത്താൻ തെക്കുവടക്ക് പരക്കം പായുന്ന പച്ചയായ സാമൂഹ്യപ്രവർത്തകർ! ഇത്തരുണത്തിൽ രണ്ടു കൂട്ടരേ ഓർക്കാതെ പോകുന്നത് ഉചിതമല്ല എന്നുതോന്നുന്നു.

വളരെ സേഫ് ആയി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന മാന്യന്മാർ. ഇക്കൂട്ടർ ആത്മാർത്ഥതയുള്ളവരാണ്, ആരുടെയും കട്ടും മോഷ്ടിച്ചും വീട്ടിൽ കൊണ്ടുപോകാൻ താല്പര്യമില്ല. എന്നാൽ ചെറിയൊരു കുഴപ്പമേയുള്ളൂ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും പൊതു ഖജനാവിൽ നിന്ന് മാന്യമായ വേതനം പറ്റുകയും കൂടെ  യൂണിയൻ പ്രവർത്തനം നടത്തുകയും, ഓഫിസിൽ ഒപ്പിട്ട് , തന്നിൽ അർപ്പിതമായ ജോലിയൊന്നും ചെയ്യാതെ പൊതുപ്രവർത്തനത്തിൻറെ സഞ്ചിയും തൂക്കി നടക്കുന്നവർ.

രണ്ടാമത് വിഭാഗം സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം നല്ലൊരു  തുക പെൻഷൻ വാങ്ങുകയും കൂടെ ഒരു ടൈം പാസ്സ് ആയി രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്. മാനവികതാ വാദത്തിന്റെ വക്താവായ എബ്രഹാം മാസ്‌ലോ മുന്നോട്ടുവച്ച 'ആവശ്യങ്ങളുടെ ശ്രേണിയിൽ' അംഗീകരിക്കപ്പെടണമെന്ന / ആദരിക്കപ്പെടണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഇവർ നടത്തുന്ന പൊതുപ്രവർത്തനം ആർക്കും വലിയ ശല്യം ഉണ്ടാക്കുന്നില്ല.  എന്നാൽ ഇക്കൂട്ടരിൽ കാണുന്ന വലിയൊരു ന്യൂനത, ചെറുപ്പക്കാരെ കുറ്റപ്പെടുത്തുക എന്നതാണ് - സാമൂഹ്യബോധമില്ല, പൊതുബോധമില്ല, എപ്പോഴും ജോലി .. ജോലി എന്ന ചിന്ത മാത്രമേയുള്ളൂ. ഇപ്പോഴത്തെ തലമുറ ശരിയല്ല എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ പെൻഷൻ പൊതുപ്രവർത്തകരോട് താങ്കളുടെ നല്ല പ്രായത്തിൽ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ അമിത ആത്മാർത്ഥത.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും 'ഓമനകുട്ടന്മാരുടെ' ചിത്രം വച്ച് പൂവിട്ടു പൂജിക്കണം. കാരണം എല്ലാ നാട്ടിലും എല്ലാകാലത്തും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രത്യേക വിഭാഗമാണ് 'ഓമനകുട്ടന്മാർ' അവർക്ക് വീടുണ്ടാവുകയില്ല, ജോലിയുണ്ടാവില്ല, ഒരു ബൈക്ക് പോലുമുണ്ടാവില്ല. എന്നാലും ഓടിനടന്ന് എല്ലാകാര്യങ്ങളിലും ആത്മാർഥമായി കടം വാങ്ങിയും തെണ്ടിയും പണം ഒപ്പിക്കും, സഹായം നൽകും. ഏതു പാതിരാത്രിക്കും അവർ ഉണ്ടാവും, അവരേ ഉണ്ടാവൂ. ഒരു പഞ്ചായത്ത് സീറ്റുപോലും കിട്ടില്ല, ഒരു സഹകരണ സംഘം പോലും വിളിക്കില്ല ഇവരെ. പ്രളയത്തിലും വേനലിലെ വരൾച്ചയിലും തളരാതെ നിൽക്കുന്ന ഓമനകുട്ടന്മാർക്കു മുന്നിൽ ശിരസുനാമിക്കുന്നു.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി682314

Sunday, January 13, 2019

സാലറി ചലഞ്ച് - ഹൃദയപക്ഷം

സാലറി ചലഞ്ച് - ഹൃദയപക്ഷം 
രണ്ടു ദിവസം ദേശീയ പണിമുടക്ക് നടത്തി വിജയിപ്പിച്ച ഇടതുപക്ഷം സംഘടകൾ, രണ്ടു ദിവസത്തെ ശമ്പളം ഉപേക്ഷിച്ചു കൊണ്ട് മാതൃക കാട്ടണം. ലോകത്തിനു തന്നെ ഇതൊരു പുതിയ സമരരീതി ആയിരിക്കും. രണ്ടു ദിവസം സമരം ആഘോഷിച്ച് മൂന്നാം ദിവസം പോയി ഒപ്പിട്ട് മുപ്പതാം തീയതി ശമ്പളം എണ്ണിവാങ്ങിയ കരിങ്കാലികൾ എന്ന ചീത്തപ്പേര് ഇല്ലാതാക്കാം നമുക്ക്. സംസ്ഥാന -കേന്ദ്ര സർക്കാർ, പൊതുമേഖലാ ജീവനക്കാർ, ബാങ്കുദ്യോഗസ്ഥർ മുതലായവർ ഇതിനു മുകൈ എടുക്കണം.       
എന്നിട്ട് യഥാർത്ഥ തൊഴിലാളികളോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കാം, പണിമുടക്ക് മൂലം രണ്ടു ദിവസത്തെ പണിയും പണിക്കൂലിയും നഷ്ടപെട്ട കൂലിപ്പണിക്കർ , മത്സ്യത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ,  ദിവസക്കൂലിക്കാർ, ... മുതലായവരോട് ചേർന്നുനിൽക്കണം.     
നാടെങ്ങും കണ്ട സമരപന്തലുകളിൽ ഘോര ഘോരം പ്രസംഗിക്കുമായും പാട്ടുപാടുകയും ആഘോഷിക്കുകയും ചെയ്തത് മേല്പറഞ്ഞ സംഘടിതരാണ്, സ്വന്തം മാസശമ്പളത്തിന് യാതൊരു പോറലും ഏൽക്കാതെ 'തൊഴിലാളി ഐക്യം' ഘോഷിക്കുന്നവർ!! കൂലിപ്പണിക്കാരുടെ അത്താഴപ്പഷ്ണിക്ക് അവർ മറുപടിപറയണം, എന്നിട്ടാകാം അടുത്ത പണിമുടക്ക് അഥവാ ഹർത്താൽ അഥവാ ബന്ദ്.     
ജനുവരി സാലറി ചലഞ്ച് ഏറ്റെടുക്കാൻ ധൈര്യമാരുണ്ടോ സമര സഖാക്കളേ, ആ പണം നമുക്ക് നവകേരള സൃഷ്ടിക്ക് ഉപയോഗിക്കാം .സുസ്ഥിര വികസനം സുരക്ഷിത കേരളം!!

Thursday, September 13, 2018

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രീ എന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314
------------------------------------------------------------------------------------------------    

Tuesday, May 30, 2017

എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷൻ!!

125 കൊല്ലത്തിൽ പരം വർഷത്തെ പാരമ്പര്യം പറയാനുള്ള കേരളത്തിലെ ആദ്യകാല റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടൌൺ അഥവാ നോർത്ത് റെയിൽവേ സ്റ്റേഷൻ.  ഏകദേശം 15 വർഷം മുൻപ് പുതുക്കി പണിത ഈ സ്റ്റേഷൻ ഇന്നും കഷ്ടതകളുടെ നടുവിലാണ്. പ്രധാന പ്ലാറ്റ്‌ഫോം ആയ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോം പോലും മുഴുവനായി മേൽക്കൂര പണിതുതീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല! ടിക്കറ്റ് കൗണ്ടറിനും ട്രെയിൻ കയറുന്നതിനു ഇടയിൽ മേൽക്കൂര ഇല്ലാത്ത പ്ലാറ്റുഫോം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെയാണ് കഷ്ടപ്പെടുത്തുന്നത്. പ്രത്യേകിച്ചും മഴക്കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത്, രാത്രിയിൽ മലബാർ എക്സ്പ്രസ്സിനും മറ്റും വന്നിറങ്ങുന്ന യാത്രക്കാർ മേൽക്കൂരയില്ലാത്ത പ്ലാറ്റഫോമിലൂടെ ഇരുട്ടത്ത് ഓടി കരപറ്റുന്നത് നിത്യകാഴ്ചയാണ്. മെട്രോയും ബുള്ളെറ്റ് ട്രെയിനും കൊട്ടിഘോഷിക്കുമ്പോൾ യാത്രക്കാരുടെ ഈ കഷ്ടപ്പാട് റെയിവേ കാണാതെ പോകുന്നതെന്തേ? നിസ്സാരമായ ഒരു പ്ലാറ്റഫോം മേൽക്കൂര പണിതു പൂർത്തിയാക്കാനാവാത്ത റെയിവേ അധികൃതർ ലജ്ജിക്കേണ്ടിയിരിക്കുന്നു. 

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Saturday, April 9, 2016

സ്വകാര്യ കമ്പനികളും പരിഷത്തും :

സ്വകാര്യ കമ്പനികളും പരിഷത്തും :

ഈ വർഷത്തെ സംസ്ഥാന ബാലാ ശാസ്ത്ര കോൺഗ്രസ് സംഘാടനത്തിൽ സ്വകാര്യ കമ്പനിയുടെ പണം വാങ്ങിയതിനെ ചൊല്ലി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ വിവാദം ഉണ്ടായതായി പത്രത്തിൽ വായിച്ചു. സ്വകാര്യ കമ്പനികളോട് ഇത്ര മാത്രം അസ്പ്രിശ്യത ഈ കാലഘട്ടത്തിൽ കാണിക്കേണ്ടതുണ്ടോ? തൊഴിൽ, മൂലധനം, വികസനം, ഉല്പാദനം, ഉപഭോഗം ഇത്യാദി മേഖലകളിൽ ഇന്നത്തെ കാലത്ത് സ്വകാര്യ കമ്പനികളെ ഒഴിച്ചു നിർത്തി ചിന്തിക്കാൻ പോലും സാധിക്കുകയില്ല എന്നിരിക്കെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളി കളെയും ഉൾപെടുത്തി വിപുലീകരിക്കണം. ഈ പ്രസ്ഥാനം സർക്കാർ ജീവനക്കാർക്ക് രജിസ്റ്റെറിൽ ഒപ്പിട്ട്, സമൂഹത്തിലെക്കിറങ്ങി ബോധവൽക്കരണം നടത്താൻ ഉള്ളതായി മാറരുത്. സ്വകാര്യ മേഖലയുടെ കഴിവുകളേയും സാധ്യതകളെയും പരിഷത്ത് പ്രയോജന പ്പെടുത്തണം . സ്വകാര്യ മേഖലയോട് അയിത്തം കല്പിച്ചു മാറ്റി നിർത്തരുത് എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. പരിഷത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന, യോജിച്ചു പോകാൻ കഴിയുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് . അവരിൽ നിന്നും ഫണ്ട് വാങ്ങുന്നതൊ അവരുമായി സഹകരിക്കുന്നതോ ഒരു തെറ്റായി ശാസ്ത്രസാഹിത്യ പരിഷത്ത ഇനിയെങ്കിലും കാണരുത്. അതൊരു പഴഞ്ചൻ ചിന്താഗതിയാണ്. തൊഴിൽ ചൂഷണം ഇല്ലാത്ത, പ്രകൃതിയെ സംരക്ഷിക്കുന്ന, പരിസ്ഥിതി - ശാസ്ത്ര വികസനത്തിന്‌ വേണ്ടി ലാഭത്തിന്റെ ഒരു വിഹിതം മാറ്റി വയ്ക്കുന്ന എത്രയോ നല്ല സ്വകാര്യ സംരംഭങ്ങളെ നമുക്ക് കേരളത്തിലും ഭാരതത്തിലും കാണാൻ കഴിയും. പൊതു മേഖലയും സർക്കാരും മാത്രമായി മുന്നോട്ടു പോയാൽ നമ്മുടെ സമൂഹത്തിന്റെ ഒരു പകുതിയെ ഒഴിവക്കുകയവും പരിഷത്ത് ചെയ്യുക. അത് സങ്കുചിതമാണ്, അസഹിഷ്ണുതയാണ്.    

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സ്നേഹിക്കുന്ന ഒരു എളിയ പ്രവർത്തകൻ എന്ന നിലയിലാണ് എന്റെ ഈ അഭിപ്രായം

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

ഇലക്ട്രിക് പോസ്റ്റുകളിലെ കേബിൾ കുരുക്ക്

കേരളത്തിലെ ഇലക്ട്രിക് പോസ്റ്റുകളിൽ കൂടെ കേബിൾ വലിക്കാൻ കെ.എസ് .ഇ.ബി. ഒരു സ്വകാര്യ കമ്പനിക്ക് വ്യാവസായികമായി അനുമതി നല്കിയിട്ടുണ്ടല്ലോ. ധാരാളം ഇടങ്ങളിൽ ഇത്തരം കേബിളുകൾ പൊട്ടി നിലത്തും പോസ്റ്റിൽ ചുറ്റിയും കിടക്കുന്നതു കാണാം. പലയിടത്തും കേബിൾ ഇങ്ങനെ വഴിയിലേക്ക് നീണ്ടു കിടക്കുന്നത് യാത്രക്കാർക്ക് വലിയ ശല്യമാണ്. പ്രത്യേകിച്ചും ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിലും മറ്റും ചുറ്റി പരിക്ക് പറ്റാറുമുണ്ട്. ജീവഹാനിക്കു വരെ സാധ്യതയുള്ള ഈ പൊട്ടിയ കേബിളുകൾ നീക്കം ചെയ്യുന്നതിന് സർക്കാർ പ്രസ്തുത സ്വകാര്യ കമ്പനികളെ നിർബന്ധിക്കുകയും അല്ലെങ്കിൽ പിഴ ഈടാക്കുകയും വേണം. നമുക്ക് ചുറ്റും ശ്രദ്ധിച്ചാൽ പ്രധാന കവലകളിൽ എല്ലാം ഇലക്ട്രിക് പോസ്റ്റുകളിൽ നീരാളി പോലെ ഈ കേബിളുകൾ വഴി യാത്രക്കാർക്ക് ഭീഷണിയായി കിടക്കുന്നത് കാണാം.

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314


Friday, February 20, 2015

കൊച്ചി = ലഹരി, നിശാപാർട്ടി, നൃത്തം, ഉന്മാദം, ഉത്സവം??

ഇന്നലെയും ഇന്നും കൊച്ചിയിൽ ബോൾഗാട്ടി പാലസ്സിൽ കേരളത്തിലെ ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന  'ഹൈ വോൾട്ടേജ്' സംഗീത വിരുന്ന്. ഇടിമുഴക്കം പോലുള്ള ശബ്ദ സംവിധാനത്തിൽ പ്രകാശപ്പെരുമഴയിൽ രാവുകൾ പകലുകളാകുന്നു!! യുവാക്കൾ സംഗീതത്തിന്റെ ലഹരിയിൽ ഉന്മാദത്തിന്റെ ഉത്സവം കൊണ്ടാടി!!

ഇത് എന്റെ ഭാഷയല്ല, പത്ര മാധ്യമത്തിന്റെ തന്നെ വരികളാണ്. കൊച്ചിയിൽ കുറച്ചു നാളുകളായി പിടി മുറുക്കുന്ന ലഹരി മാഫിയ എങ്ങിനെ ഈ അവസരങ്ങളെ ഉപയോഗ പ്പെടുത്തുന്നു വെന്ന്  വേണ്ട പ്പെട്ട അധികാരികൾ ശ്രദ്ധിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇത്തരം സംഗീത (നൃത്ത) നിശകളിൽ വരുന്ന യുവാക്കളെ (മദ്യ) ലഹരി ഉപയോഗം നിരീക്ഷിക്കാൻ കൊച്ചിയിലെ സിറ്റി പോലീസ് വേണ്ട നടപടിയെടുക്കുന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു.

കൊച്ചി പഴയ കൊച്ചിയല്ല!!

വരുന്ന തലമുറയെ ലഹരി മാഫിയകൾക്ക്‌ എറിഞ്ഞു കൊടുക്കരുതേ.

Tuesday, September 24, 2013

നിറമുള്ള ചിത്രങ്ങൾ, പകരുന്ന സന്ദേശം!

വർഷങ്ങളായി നിത്യേന രാവിലെ മാതൃഭൂമി പത്രം വായിക്കുന്ന ഒരാളാണു ഞാൻ. കൊച്ചി യൂണിറ്റിൽ അത്യാധുനിക കളർ പ്രിന്റിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 'ഹൈ-ടെക്' പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ വളരെ സന്തോഷം തോന്നി. എന്നാൽ എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സന്തോഷം അസ്ഥാനത്തായിരുന്നു എന്ന് തോന്നി. കാരണം 'നഗരം' എഡിഷൻ അടുത്ത  ദിവസം തന്നെ കേടായ (പഴകിയ) സുനാമി ഇറച്ചിയുടെ ബഹുവർണ്ണ ചിത്രങ്ങൾ മത്തങ്ങാ വലുപ്പത്തിൽ പ്രിന്റു ചെയ്തു കൊണ്ടാണി റങ്ങി യത് ! അതു കഴിഞ്ഞു ഉടനെതന്നെ 'മെഡിക്കൽ കോളജിൽ' മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള അഞ്ചു അജ്ഞാത മൃതദേഹങ്ങളുടെ 'കളർ'' ചിത്രങ്ങളുമായി മാതൃഭൂമി പിന്നെയും ഞെട്ടിച്ചു. എന്താണ് 'അജ്ഞാത മൃതദേഹങ്ങളുടെ' ചിത്രം പ്രസിദ്ധപ്പെടുതുന്നതിന്റെ പ്രസക്തി എന്ന് പണ്ടു മുതലേ ഞാനാലോചിക്കാറുണ്ട്. ഒരാളുടെ മുഖം കണ്ട് ആ മൃതദേഹം അയാളുടെ \വീട്ടുകാർ തിരിച്ചറിയുന്നതിനു വേണ്ടി എന്തിനാണ് രാവിലെ തന്നെ ഒരു ലക്ഷം വീട്ടുകാരെ കൊണ്ട് ആ അഴുകിയ / വികൃതമായ മൃതദേഹത്തിന്റെ ചിത്രം കാണിക്കുന്നത് ? ഇതാ ഇപ്പോൾ എല്ലാ പേജും കളർ പ്രിന്റ്‌ ചെയ്യാവുന്ന ആധുനിക വിദ്യ കൈവന്നപ്പോൾ       അജ്ഞാത മൃതദേഹങ്ങളും  കളറി ലായി! കഷ്ടം !! ഇതിൽ എന്ത് സാമൂഹിക പ്രതിബന്ധത യാണു ള്ളത്? ഒരു 'മൃതദേഹം' തിരിച്ചറിയാൻ ഒൻപതു ലക്ഷം വായനക്കാരും രാവിലെ ആറു മണിക്ക് ഈ വികൃത ദൃശ്യം കണി കാണണോ? ദയവായി ജനങ്ങളെ രാവിലെ പത്രം വായിക്കുന്ന ശീലത്തിൽ നിന്നും ആട്ടിപ്പായിക്കരുത്.      പുതിയ സാങ്കേതിക വിദ്യയും പ്രിന്റിംഗ് പ്രസ്സും ഉപയോഗിച്ച്, ഒരു റോസാ പൂവിന്റെ ചിത്രം പ്രിന്റു ചെയ്ത് കാണാൻ കാത്തിരിക്കുന്ന നിരവധി വായനക്കാരുണ്ട്  ഇവിടെ. നഗരത്തിൽ 'കളിമുറ്റം' പേജിൽ കുട്ടികൾ വരയ്ക്കുന്ന കളർ ചിത്രങ്ങൾ ഒരു ദിവസത്തേക്കുള്ള ഉർജ്ജം പകരുന്നു. ആദ്യം സൂചിപ്പിച്ച അശ്ലീല ചിത്രങ്ങൾക്കു വേണ്ടി കളർ സാങ്കേതിക വിദ്യ ഉപയൊഗിക്കരുതെന്നപേക്ഷിക്കുന്നു 

Tuesday, August 10, 2010

ടിന്റു മോന്‍ !!!

മാതൃഭുമി ടിന്റു മോന് ഒരനിയനെ കൊണ്ടുവന്നിരിക്കുന്നു - "ശശി മോന്‍" ആഹാ,, എന്ത് നല്ല പേര്? ഇന്നത്തെ നഗരം സപ്പ്ളിമെന്റില്‍ കുറെ 'ശശി മോന്‍' വളിപ്പുകള്‍ ഉണ്ടായിരുന്നു. ശരിക്കും വളിപ്പുകള്‍!! നാണമില്ലത്തവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതും ഒരു തണല്‍ എന്നാണല്ലോ.

Sunday, March 1, 2009

മാതൃഭൂമിയിലെ ബ്ലോഗന

ബ്ലോഗെഴുത്തുകാരില്‍ പല പ്രശസ്തരായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഉണ്ട്. അച്ചടി മാദ്ധ്യമങ്ങളില്‍ പയറ്റി തെളിഞ്ഞ ഇവര്‍ എന്തിനാണ് ബ്ലോഗ്ഗില്‍ കയറി കസര്‍ത്ത് കാണിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഉദാ: കുഴൂര്‍ വില്‍സന്‍, ബെര്‍ലി തോമസ് ... മാതൃഭൂമി കുറച്ചു കാലമായി ആഴ്ചപതിപ്പില്‍ 'ബ്ലോഗന' എന്നാ പേരില്‍ ഒരു പംക്തി തുടങ്ങിയിട്ടുണ്ട്. മകളില്‍ പറഞ്ഞ പ്രശസ്തരുടെ മാത്രം രചനകള്‍ ആ പംക്തിയിലൂടെ വരുന്നു. കഴിഞ്ഞ ആഴ്ച വന്ന ഒരു ലേഖനം കണ്ടു ശരിക്കും ഞെട്ടിപ്പോയി 'മാംസാഹാരം ശരീരത്തെ ഒറ്റി കൊടിക്കുന്നു' എന്നാ തക്കെട്ടില്‍, 'കുറിഞ്ഞി ഓണ്‍ലൈന്‍-ഇല്‍' വന്നത്. കുറിഞ്ഞി അതില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈ ലേഖനത്തിലെ ആശയം മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നാണ് എന്ന്??!! പറഞ്ഞു വരുമ്പോള്‍ 'മൂഷിക സ്ത്രീ . . .' എന്നപോലെ,, ഈ ബ്ലോഗന എന്ന പേരില്‍ പുതിയ പംക്തി തുടങ്ങിയിരിക്കുന്നത് ഒരു വിഭാഗം വായനക്കാരെ സുഖിപ്പിക്കാനും ആകര്‍ഷിക്കാനും വേണ്ടി മാത്രമാണ്. അല്ലാതെ ബ്ലോഗ്ഗില്‍ ഉയര്‍ന്നുവരുന്ന, സാധാരണ എഴുത്തുകാരുടെ നല്ല രചനകള്‍ വെളിച്ചം കാണിക്കാനല്ല.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html