പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, September 15, 2018

തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :

തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :
ആശ, അംഗനവാടി പ്രവർത്തകർക്കുള്ള വേതനം വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്ക് അഭിവാദ്യങ്ങൾ. ആരോഗ്യമേഖലയിലും സംയോജിത ശിശുവികസനത്തിലും സമൂഹത്തിന് ഗുണപരമായ ഒത്തിരി നല്ലകാര്യങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ആശ, അംഗനവാടി പ്രവർത്തകർ. 

കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടി ഉപയോഗിക്കണം. അടുത്ത ഒരു വർഷത്തെ തൊഴിൽ ദിനങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ച വീടുകളുടെയും പൊതുസ്ഥാപങ്ങളുടെയും പുനരുദ്ധാരണത്തിന് മാത്രമായി ഈ പദ്ധതി നീക്കിവയ്ക്കണം. നിലവിൽ ഗൾഫിലും അമേരിക്കയിലും ഉള്ള കോടിശ്വരന്മാരുടെ പറമ്പിലെ പുല്ലുവെട്ടുന്ന പ്രവണതയാണ് ഈ പദ്ധതിയിലൂടെ കാണുന്നത്. ഉടനടി ഈ പാഴ്വേല നിർത്തലാക്കി പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിനുവേണ്ടി തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തണം. ഇതിനു നിയമപ്രശ്‌നം വല്ലതുമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചുകൊടുക്കണം.      

അംഗനവാടികളുടെ പ്രവർത്തനത്തിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ എത്തികാണുന്നില്ല. 

ഓരോ അംഗൻവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു ആ പ്രദേശത്തെ യുവതികൾക്ക് ആരോഗ്യ പരിശോധന, കൗൺസലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ ലാഭമാക്കണം. 

കൗമാര പ്രായക്കാരയ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്ക് വേദിയാകാവുന്ന  'അഡോളസന്റ് ക്ലബ്ബുകൾ' അംഗനവാടി ടീച്ചർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും വിവിധ ബോധവൽക്കരണ ക്‌ളാസ്സുകൾ കൊടുക്കുകയും വേണം. ഭാവി തലമുറയിലെ സ്ത്രീശാക്തീകരണത്തിന് ഇതുപോലുള്ള പ്രവർത്തനങ്ങൾ ഉപകരിക്കും 

Thursday, September 13, 2018

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രീ എന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314
------------------------------------------------------------------------------------------------    

Tuesday, July 31, 2018

അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ

വാട്സ്ആപ്പ് ഫോർവേഡിൽ കിട്ടിയത്:

അവിഹിത ബന്ധങ്ങളിലേക്കു
      നയിക്കുന്ന ഘടകങ്ങൾ💥
🔹〰〰🔻〰〰🔻〰〰🔹

ബഹുമാനപ്പെട്ട രക്ഷിതാക്കളെ, ഭർത്താക്കന്മാരായിട്ടുള്ള പുരുഷൻമാരെ, സഹോദരന്മാരായിട്ടുള്ള  പുരുഷന്മാരെ, മക്കളേ

ഇതൊന്നു  വായിക്കുക! മനസ്സിലാക്കുക!!
ചിന്തിക്കുക!!!
ജീവിതത്തിൽ  പ്രാവർത്തികമാക്കുക !!!!

അവിഹിത   ബന്ധങ്ങളിലേക്കു   നയിക്കുന്ന   ഘടകങ്ങൾ...
നമ്മുടെ പെൺകുട്ടികളെ, സഹോദരിമാരെ, ഇണകളെ നിർബന്ദമായും മാതാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് ...

സ്ത്രീ പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ  കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ്.
അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം...

ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാൻ ശ്രമിക്കുക. അതോടൊപ്പം നമ്മൾ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി  ചേർത്ത് വായിക്കാൻ ശ്രമിക്കുക...

1. ഫിസിക്കൽ അട്രാക്ഷൻ
2. പ്രോക്സിമിറ്റി
3. സിമിലാരിറ്റി
4. റെസിപ്രോസിറ്റി
5. ഇന്‍റിമസി

ഫിസിക്കൽ അട്രാക്ഷൻ
********
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള   ആകർഷണം.
എതിർ ലിംഗത്തിലുള്ള ഒരു  വ്യക്തിയുടെ സൗന്ദര്യം, ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകൾ  തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു...

പ്രോക്സിമിറ്റി
*****
അടുത്ത ഘട്ടം പരസ്പരം   ബന്ധപ്പെടാനുള്ള   സാഹചര്യങ്ങൾ.
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ്  പ്രോക്സിമിറ്റി...
സ്കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാർ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ, വാട്സ് അപ്പ്,ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്...

സിമിലാരിറ്റി
****
മൂന്നാമത്തെ ഘട്ടം. പരസ്പരം   ഒന്നാകാനുള്ള   പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ,  നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ്  സിമിലാരിറ്റി.
ഒരേ ഭക്ഷണം, നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു...

റെസിപ്രോസിറ്റി
*****
നാലാമത്തെ ഘട്ടം. പരസ്പരം  ത്യാഗം  ചെയ്യാനുള്ള  സന്നദ്ധത.
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത്.
പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ, പണം  തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു .

ഇന്റിമസി
***
സ്ത്രീ  പുരുഷ  ബന്ധത്തിന്റെ   ക്ലൈമാക്സ്   ഇവിടെ   തുടങ്ങുന്നു.
ഇതാണ് _ ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം_ .
ഇൻറ്റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റ്റെയും പെണ്ണിന്റ്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ശക്തമായ ഒരു ഹോർമോൺ ആണ് ഇത്. ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്,  വിവാഹം, കുട്ടികൾ, മാതാ പിതാക്കൾ  തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ  തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു...

ആൻറ്റി ക്ലൈമാക്സ്
****** 
നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിൻ  ഹോർമോണിനു ഒരു കാലാവധിയുണ്ട്. ഏകദേശം ആറു മാസം മുതൽ ഒരു വർഷം  വരെയാണിത്.
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി പ്രോക്സിമിറ്റി, സിമിലാരിറ്റി, റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ  ഇന്റ്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ  ഹോർമോണിന്‍റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു ...

ഡോപ്പാമിൻ  നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു.  പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർ  പിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു...

പുരുഷനിൽ നിന്നുള്ള ലാളനകളാണ്  സ്ത്രീയെ  അവനിലേക്ക്‌ ആകർഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക്‌ പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.

പരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കനായി തുടങ്ങുന്നു...
ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും, പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു. 

അവിഹിത ബന്ധങ്ങൾ  വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്. ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് .  പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .

മുൻകരുതൽ
****
അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള  ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ  ഫിസിക്കൽ അട്രാക്ഷൻ, പ്രോക്സിമിറ്റി എന്നീ  സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് .

"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.”  വിശുദ്ധ ഖുർആൻ 17:32

അന്യ പുരുഷന്മാർക്ക്  മുൻപിൽ ശരീര സൗന്ദര്യം പ്രദർശിപ്പിക്കൽ സ്ത്രീകൾക്കും, അന്യ സ്ത്രീകളുടെ ശരീര സൗന്ദര്യം ആസ്വദിക്കൽ പരുഷന്മാർക്കും  നൈസർഗ്ഗികമായുള്ള ത്വരയാണ്. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അങ്ങേ അറ്റത്തെ സ്നേഹവും അത് മൂലമുള്ള അനുസരണയും  ഈ ഇഷ്ടങ്ങളെ ബലി കഴിക്കാൻ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കേണ്ടതുണ്ട്. സമ്പത്തിനോട് ഇഷ്ടമുണ്ടായിട്ടും അത് ആവശ്യക്കാർക്കിടയിൽ ചിലവഴിച്ചു സൃഷ്ടാവിന്റ്റെ കല്പനയെ അനുസരിക്കുന്നത് പോലെ...

അന്യ പുരുഷന്മാർക്ക് മുന്നിൽ തൻ്റെ ശരീര സൗന്ദര്യം കഴിയാവുന്നിടത്തോളം മറച്ചു വെച്ച് സ്ത്രീയും, അന്യ സ്ത്രീ സൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തി പുരുഷനും  സ്രഷ്ടാവിനോടുള്ള സ്നേഹവും അനുസരണയും  സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് .

വിരസമായ വൈവാഹിക ജീവിതം
**********
വൈവാഹിക ജീവിതത്തിലും ഡോപാമിന്റ്റെ സ്വാധീനം കാണാവുന്നതാണ്.
മധു വിധു നാളുകൾ തീരുന്നതോടെ മിക്കയാളുകളുടെയും ദാമ്പത്യം വിരസമായി മാറുന്നു.
സാമൂഹ്യ വ്യവസ്ഥയെ ഭയന്നു വൈവാഹിക ബന്ധം തള്ളി നീക്കി മുന്നോട്ടു കൊണ്ട് പോവുന്നവരാണ് അധികവും.  ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു...

താൻ വിവാഹം ചെയ്ത സ്ത്രീയുമായി,  ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്നത് പോലെ, വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും, അവരെ  ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ള  സ്രഷ്ടാവിന്റ്റെ  കല്പനയെ അനുസരിക്കുക മാത്രമാണ് ഡോപാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം ഊഷ്മളമായി നില നിർത്താനുള്ള ഏക പോം വഴി.
എന്നാൽ , ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര പരുക്കനായാണ് മിക്ക പുരുഷന്മാരും അവരുടെ സ്ത്രീകളോട് പെരുമാറുന്നത് ...

തന്റ്റെ  ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകർഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി വേണം പുരുഷനെ എന്നും വരവേൽക്കാൻ എന്ന്  സ്ത്രീകളോടും സ്രഷ്ടാവ് കല്പിച്ചിരിക്കുന്നു.
എന്നാൽ, അന്യ  പുരുഷന്മാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടി തന്റ്റെ  ശരീര സൗന്ദര്യം  മോടി പിടിപ്പിക്കാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന സ്ത്രീകൾ, സ്വന്തം പുരുഷന് മുന്നിൽ വായ് നാറ്റവും വിയർപ്പു മണവും മുഷിഞ്ഞ വസ്തങ്ങളുമാണ് കാഴ്ച വെക്കുന്നത്...

നാം ജീവിക്കുന്ന ഈ  ലോകത്തു അതിരുകളില്ലാത്ത ആനന്ദം തേടുന്നതും  അതിനു വേണ്ടി പരിശ്രമിക്കുന്നതും ശുദ്ധ വിവരക്കേടാണെന്നു അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രപഞ്ച സ്രഷ്ടാവിന്റ്റെ കല്പനകൾ കഴിവിന്റ്റെ പരമാവധി അനുസരിച്ച്‌,  അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ലോകത്തെ അനശ്വരമായ ജീവിതത്തിനു വേണ്ടി പരിശ്രമിക്കലാണ് യഥാർത്ഥത്തിൽ ബുദ്ധി.

ചില വ്യക്തികളുടെ അവിഹിത ബന്ധങ്ങൾ  കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നു. ചിലപ്പോൾ വരും തലമുറകളിലേക്ക് പോലും അത് വ്യാപിക്കുന്നു. അതുകൊണ്ടു സമാധാന ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും  ഈ പോസ്റ്റ് പരമാവധി പേരിലേക്ക് ഷെയർ ചെയ്യുക. 
സ്രഷ്ടാവ്  അനുഗ്രഹിക്കട്ടെ .

ഈയടുത്ത കാലങ്ങളിലായി നമ്മൾകണ്ടും കേട്ടും ചർച്ചാ വിഷയമാക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതുമായ അവിഹിത ബന്ധങ്ങൾക്കും ഒളിച്ചോട്ടങ്ങൾക്കും തട്ടിക്കൊണ്ടുപോകലുമൊക്കെയില്ലാതാക്കാനുള്ള
കാര്യങ്ങളാണ് മേലെ വിവരിച്ചിട്ടുള്ളത്
ഇത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ
നിർബന്ധമായും പരിശ്രമിച്ചേ പറ്റൂ

Sunday, June 18, 2017

കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ:

കൊച്ചി മെട്രോ യാഥാർഥ്യമാക്കിയ കേന്ദ്ര -കേരള സർക്കാരുകൾക്ക് അഭിനന്ദനങ്ങൾ! ഇപ്പോഴുള്ള സർക്കാരുകളും മുൻ സർക്കാരുകളും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട് ഈ മഹത് സംരംഭം നടപ്പിലാക്കുവാൻ. മെട്രോമാൻ ശ്രീ. ഇ ശ്രീധരന്റെ നിശ്ചയദാർഢ്യമാണ് സമയബന്ധിതമായി തന്നെ ഒന്നാം ഘട്ടം പൂർത്തീകരിക്കുവാൻ കഴിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതെ വൻകിട പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിക്കാൻ കഴിയുമെന്ന് ഇതിനോടകം പലതവണ തെളിയിച്ച മെട്രോമാൻ ഈ രാജ്യത്തിൻറെ പരമോന്നത ബഹുമതിക്ക് അർഹനാണ്. ജനഹൃദയങ്ങളിൽ  ചിരകാല പ്രതിഷ്‌ഠ നേടിയ അദ്ദേഹം വരും തലമുറയ്ക്ക് കൃത്യനിഷ്ഠയോടെയുള്ള കാര്യനിർവ്വഹണത്തിൽ ഒരു മാതൃക തന്നെയാണ്. 

കൊച്ചി മെട്രോ ഒന്നാം ഭാഗം മാത്രമേ ആയിട്ടുള്ളു. രണ്ടും മൂന്നും ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുണ്ട്. മാത്രവുമല്ല, കൊച്ചി മെട്രോ വിജയിക്കണമെങ്കിൽ, പൊതുജനത്തിന് പ്രയോജനപ്രദമാകണമെങ്കിൽ അത് ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കണം. അല്ലെങ്കിൽ ഇത് ഏതാനും മാസങ്ങൾ കഴിയുമ്പോൾ ഒരു കാഴ്ചവസ്തുവായി മാറും. പാലക്കാട്. കോഴിക്കോട്, തൃശൂർ ഭാഗത്തുനിന്നും ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ആലുവയിൽ ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമിൽ നിന്നും കൊച്ചി  മെട്രോയിൽ കയറി നഗരത്തിലൂടെ യാത്രചെയ്യാനാകണം. അതുപോലെ തന്നെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ഭാഗത്തു നിന്നും വരുന്നവർക്ക് തൃപ്പൂണിത്തുറയിൽ ഇറങ്ങി കൊച്ചി മെട്രോയിൽ കയറാനാകണം. രണ്ടു ഭാഗത്തും റെയിൽവേ സ്റ്റേഷനിൽ അകത്തെ പ്ലാറ്റുഫോം ആയി ബന്ധിപ്പിക്കാൻ അടിയന്തിര നടപടിയുണ്ടാകണം. സാധാരണ ട്രെയിൻ നിർത്തുന്ന പ്ലാറ്റുഫോമിനു മുകളിൽ മെട്രോ സ്റ്റേഷൻ വരണം. ഇല്ലെങ്കിൽ "ആനയെ വാങ്ങി, തോട്ടി വാങ്ങാൻ കാശില്ല" എന്നുപറഞ്ഞ പോലെയാവും.  ഇത്രയും മുതൽമുടക്കിൽ ഈ ബ്രഹത്ത് സംരഭം വരുമ്പോൾ, ഇത് ശ്രദ്ധിക്കണമെന്ന് കേരള -കേന്ദ്ര സർക്കാരുകളോട് വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

Thursday, June 8, 2017

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്!!

എറണാകുളം എം.എൽ.എ ശ്രീ.ഹൈബി ഈഡൻ മുട്ടോളം വെള്ളത്തിൽ നിൽക്കുന്ന കാഴ്ച്ച പത്രത്തിൽ കണ്ടത് വളരെ ഇഷ്ടപ്പെട്ടു. മെട്രോയുടെ ഹൈ സ്പീഡിൽ കുതിക്കുന്ന എറണാകുളത്തെ മഴവെള്ളക്കെട്ട് വർഷങ്ങളായി യാതൊരു പരിഹാരവുമില്ലാതെ കിടക്കുന്നു. എല്ലാവർഷവും കാലവർഷം തുടങ്ങുമ്പോൾ തന്നെ കൊച്ചി നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങുന്നു. എറണാകുളം സൗത്ത് റെയിൽ വേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും പുറത്തുകടക്കാനാവാത്തവിധം വെള്ളം കെട്ടിക്കിടക്കുന്നത് ദൂരെ നിന്നും വരുന്ന യാത്രക്കാർക്ക് പോലും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

രാഷ്ട്രീയക്കാർക്ക് മുണ്ടു മടക്കിക്കുത്തി 'ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണല്' എന്നപോലെ വെള്ളത്തിന് നടുവിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാം. പക്ഷെ ഓരോ ഓഫീസിലും പോകുന്ന, ഓഫീസ് ഡ്രസ്സ് കോഡിന്റെ ഭാഗമായി പാന്റ്സും ഷൂസും ധരിക്കുന്ന സ്ഥിരം യാത്രക്കാർ ഈ മുട്ടോളം വെള്ളത്തിൽ എന്തുചെയ്യാൻ? ഓടയിലും കാനയിലും നിന്ന് മനുഷ്യമലം അടക്കമുള്ള മാലിന്യവും അഴുക്കും ഈ മഴക്കാലത്ത് റോഡിലേക്ക് ഒഴുകി വൃത്തികേടാകുകയും ജനങ്ങൾ ഈ അഴുക്കുചാൽ നീന്തി നടക്കാൻ നിർബന്ധിതരാവുകയും ചെയ്യുമ്പോൾ കൊച്ചി മെട്രോ എങ്ങിനെ സ്മാർട്ട് സിറ്റിയാകും? കൊച്ചിയുടെ കനാലുകളും കാനകളും അടച്ചുകെട്ടുകയും മാലിന്യ നിക്ഷേപകേന്ദ്രമാക്കുകയും ചെയ്യുന്ന വാണിജ്യ -വ്യവസായ സ്ഥാപനങ്ങൾ നിർബാധം ഇത് തുടരുന്നത് അധികൃതരുടെ അനാസ്ഥമൂലമാണ്.

വൻകിട ആശുപത്രികളുടെ യടക്കം മാലിന്യക്കുഴലുകൾ നീളുന്നത് കൊച്ചിയുടെ സിരകളായ ഈ കനലുകളിലേക്കാണ് എന്നുള്ളത് വളരെ ദുഖകരമായ സത്യമാണ്. ഇനിയും ഇത് തുടർന്നുപോയാൽ കൊച്ചി പകർച്ചവ്യാധികളുടെ തലസ്ഥാനമായി മാറും. ആരോഗ്യവകുപ്പും നഗരസഭയും പൊതുമരാമത്തുവകുപ്പും കാര്യക്ഷമമായി പ്രവർത്തിക്കാൻ, അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാൻ ജനപ്രതിനിധികൾ ആത്മാർഥമായി ഇത്തരം പ്രശ്നങ്ങളിൽ ഇടപെടണം.  

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Tuesday, May 30, 2017

സ്‌കൂളുകളിൽ "സ്നാക്സ്" നിരോധിക്കണം

വീണ്ടും ഒരു അധ്യയനവർഷം ആരംഭിക്കുകയാണല്ലോ, അടിയന്തിരമായി "സ്നാക്സ്" സ്‌കൂളിൽ കൊണ്ടുവരുന്ന ശീലം നിയ്രന്തിക്കേണ്ടിയിരിക്കുന്നു. 

ടീച്ചർമാർ പറഞ്ഞുകൊടുത്തും കുട്ടികൾ ചൊല്ലിപ്പഠിച്ചും അമ്മമാർ ഹൃദ്ദിസ്ഥമാക്കിയ പദമാണ് "സ്നാക്സ്" ആരോഗ്യപരമായി  യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ ബേക്കറി പലഹാരങ്ങൾ ആണ് "സ്നാക്സ്" എന്നപേരിൽ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കൊടുത്തുവിടാൻ നിർബന്ധിതരാവുന്നത്. ശരിക്കും ആലോചിച്ചാൽ ഇതിന്റെ ആവശ്യമെന്താണ്? രാവിലെ പ്രാതലും, പിന്നെ സ്‌കൂളിൽ വച്ച് ഉച്ചഭക്ഷണവും രാത്രി വീട്ടിൽ അത്താഴവും അതിനിടയ്ക്ക് നാലുമണി പലഹാരവും (അമിത ഭക്ഷണം) കഴിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് എന്തിനാണ് "സ്നാക്സ്" എന്നപേരിൽ ഈ അനാരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തികൊടുക്കുന്നത്? 

പോഷകാഹാരം രണ്ടുനേരം നന്നായി കഴിക്കുന്ന കുട്ടികളെക്കുറിച്ച് അമ്മമാർ വേവലാതിപ്പെടേണ്ട ആവശ്യം ഒട്ടും തന്നെയില്ല. ബേക്കറി പലഹാരങ്ങൾ 
പരമാവധി ഒഴിവാക്കുക. സംസ്ഥാനസർക്കാർ മുകൈയെടുത്ത് സ്കൂകുകളിൽ സ്നാക്സ് ഫുഡ് കൊണ്ടുവരുന്നത് നിരോധിക്കണം. സ്നാക്സ് കൊണ്ടുവരാൻ /കൊടുത്തുവിടാൻ നിർബന്ധിക്കുന്ന അധ്യാപകരെ വിലക്കണം. ബിസ്കറ്റ്, മിട്ടായി,ചോക്ക്ലേറ്റ്, കേക്കുകൾ, തുടങ്ങിയ ബേക്കറി പലഹാരങ്ങൾ കുട്ടികളെ പിരിപിരുപ്പൻ (Hyperactive)  സ്വഭാവമുള്ളവരും കാലക്രമേണ നിത്യരോഗികളും ആക്കിമാറ്റുന്നു.   

കുട്ടികൾ ചോറും കറിയും ചപ്പാത്തിയും ഒക്കെ കഴിച്ചു ആരോഗ്യമുള്ളവരായി വളരട്ടെ. സ്നാക്സ് നമുക്ക് വേണ്ടേ വേണ്ട!!

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

എറണാകുളം ടൌൺ റെയിൽവേ സ്റ്റേഷൻ!!

125 കൊല്ലത്തിൽ പരം വർഷത്തെ പാരമ്പര്യം പറയാനുള്ള കേരളത്തിലെ ആദ്യകാല റെയിൽവേ സ്റ്റേഷനാണ് എറണാകുളം ടൌൺ അഥവാ നോർത്ത് റെയിൽവേ സ്റ്റേഷൻ.  ഏകദേശം 15 വർഷം മുൻപ് പുതുക്കി പണിത ഈ സ്റ്റേഷൻ ഇന്നും കഷ്ടതകളുടെ നടുവിലാണ്. പ്രധാന പ്ലാറ്റ്‌ഫോം ആയ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോം പോലും മുഴുവനായി മേൽക്കൂര പണിതുതീർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല! ടിക്കറ്റ് കൗണ്ടറിനും ട്രെയിൻ കയറുന്നതിനു ഇടയിൽ മേൽക്കൂര ഇല്ലാത്ത പ്ലാറ്റുഫോം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെയാണ് കഷ്ടപ്പെടുത്തുന്നത്. പ്രത്യേകിച്ചും മഴക്കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത്, രാത്രിയിൽ മലബാർ എക്സ്പ്രസ്സിനും മറ്റും വന്നിറങ്ങുന്ന യാത്രക്കാർ മേൽക്കൂരയില്ലാത്ത പ്ലാറ്റഫോമിലൂടെ ഇരുട്ടത്ത് ഓടി കരപറ്റുന്നത് നിത്യകാഴ്ചയാണ്. മെട്രോയും ബുള്ളെറ്റ് ട്രെയിനും കൊട്ടിഘോഷിക്കുമ്പോൾ യാത്രക്കാരുടെ ഈ കഷ്ടപ്പാട് റെയിവേ കാണാതെ പോകുന്നതെന്തേ? നിസ്സാരമായ ഒരു പ്ലാറ്റഫോം മേൽക്കൂര പണിതു പൂർത്തിയാക്കാനാവാത്ത റെയിവേ അധികൃതർ ലജ്ജിക്കേണ്ടിയിരിക്കുന്നു. 

ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html