പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label ജനാധിപത്യം. Show all posts
Showing posts with label ജനാധിപത്യം. Show all posts

Saturday, September 21, 2019

ഓമനക്കുട്ടൻ ഒരു അടയാളം:

ഓമനക്കുട്ടൻ ഒരു അടയാളം:
ഒറ്റരാത്രികൊണ്ട് ഒരാളെ കള്ളനും കുറ്റവാളിയും ആക്കുകയും പിറ്റേന്ന് തന്നെ കേരളത്തിന്റെ ഭരണചക്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി,  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പൊതുവായി മാപ്പ് പറയുകയും ചെയ്ത സംഭവം ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

ഓട്ടകീശയുമായി പൊതുപ്രവർത്തനം നടത്തുന്ന പച്ച മനുഷ്യരുടെ പ്രതീകമാണ് ചേർത്തലക്കാരൻ ഓമനക്കുട്ടൻ. എന്തിലും ഇതിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയ പൊതുപ്രവർത്തനത്തിന്റെ നേർ വിപരീതം. കാശ്മീരിൽ, ഇന്ത്യയുടെ അതിർത്തിയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട വീരസൈനീകരുടെ മൃതശരീരം കൊണ്ടുപോകാൻ വാങ്ങിക്കുന്ന ശവപ്പെട്ടിയിൽ പോലും കമ്മീഷൻ വാങ്ങാൻ യാതൊരു ഉളുപ്പുമില്ലാതെ മനസാക്ഷി മരവിച്ച രാഷ്ട്രീയക്കാരുടെ ഇടയിൽ തിളങ്ങുന്ന രത്നമാണ് ഓമനക്കുട്ടൻ. രാഷ്ട്രീയക്കാരുടെ സ്വാർത്ഥലാഭം മാത്രം കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനം മനം മടുപ്പിക്കുമ്പോൾ ഇത്തരം ഓമനകുട്ടന്മാരാണ് പ്രതീക്ഷ നൽകുന്നത്.
രാഷ്ട്രീയം തൊഴിലാക്കിയ മാന്യന്മാർക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ ഓമനക്കുട്ടൻ സംഭവത്തിന് കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു. തൊലിക്കട്ടിയുടെ വല്ലാത്തൊരു ആവരണം അവരെ പൊതിയുമ്പോൾ ഓമനകുട്ടന്മാരെ കാണാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചശക്തിയുണ്ടാവില്ലല്ലോ.
പൊതുപ്രവർത്തനം വളരെ സേഫ് ആയി നടത്താൻ അറിയാത്ത ഓമനകുട്ടന്മാർ എക്കാലത്തും സമൂഹത്തിൽ വലിയ പരാജയം തന്നെയായിരുന്നു. എത്രയോ ഓമനകുട്ടന്മാർ നമ്മുടെ യാതൊരു പ്രസക്തിയും ഇല്ലാതെ കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയി. കയ്യിലെ കാശും തീർന്ന്, പിച്ചതെണ്ടി ദുരിതാശ്വാസ ക്യാമ്പും ചികിത്സ സഹായനിധിയും ഒക്കെ നടത്താൻ തെക്കുവടക്ക് പരക്കം പായുന്ന പച്ചയായ സാമൂഹ്യപ്രവർത്തകർ! ഇത്തരുണത്തിൽ രണ്ടു കൂട്ടരേ ഓർക്കാതെ പോകുന്നത് ഉചിതമല്ല എന്നുതോന്നുന്നു.

വളരെ സേഫ് ആയി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന മാന്യന്മാർ. ഇക്കൂട്ടർ ആത്മാർത്ഥതയുള്ളവരാണ്, ആരുടെയും കട്ടും മോഷ്ടിച്ചും വീട്ടിൽ കൊണ്ടുപോകാൻ താല്പര്യമില്ല. എന്നാൽ ചെറിയൊരു കുഴപ്പമേയുള്ളൂ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും പൊതു ഖജനാവിൽ നിന്ന് മാന്യമായ വേതനം പറ്റുകയും കൂടെ  യൂണിയൻ പ്രവർത്തനം നടത്തുകയും, ഓഫിസിൽ ഒപ്പിട്ട് , തന്നിൽ അർപ്പിതമായ ജോലിയൊന്നും ചെയ്യാതെ പൊതുപ്രവർത്തനത്തിൻറെ സഞ്ചിയും തൂക്കി നടക്കുന്നവർ.

രണ്ടാമത് വിഭാഗം സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം നല്ലൊരു  തുക പെൻഷൻ വാങ്ങുകയും കൂടെ ഒരു ടൈം പാസ്സ് ആയി രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്. മാനവികതാ വാദത്തിന്റെ വക്താവായ എബ്രഹാം മാസ്‌ലോ മുന്നോട്ടുവച്ച 'ആവശ്യങ്ങളുടെ ശ്രേണിയിൽ' അംഗീകരിക്കപ്പെടണമെന്ന / ആദരിക്കപ്പെടണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഇവർ നടത്തുന്ന പൊതുപ്രവർത്തനം ആർക്കും വലിയ ശല്യം ഉണ്ടാക്കുന്നില്ല.  എന്നാൽ ഇക്കൂട്ടരിൽ കാണുന്ന വലിയൊരു ന്യൂനത, ചെറുപ്പക്കാരെ കുറ്റപ്പെടുത്തുക എന്നതാണ് - സാമൂഹ്യബോധമില്ല, പൊതുബോധമില്ല, എപ്പോഴും ജോലി .. ജോലി എന്ന ചിന്ത മാത്രമേയുള്ളൂ. ഇപ്പോഴത്തെ തലമുറ ശരിയല്ല എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ പെൻഷൻ പൊതുപ്രവർത്തകരോട് താങ്കളുടെ നല്ല പ്രായത്തിൽ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ അമിത ആത്മാർത്ഥത.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും 'ഓമനകുട്ടന്മാരുടെ' ചിത്രം വച്ച് പൂവിട്ടു പൂജിക്കണം. കാരണം എല്ലാ നാട്ടിലും എല്ലാകാലത്തും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രത്യേക വിഭാഗമാണ് 'ഓമനകുട്ടന്മാർ' അവർക്ക് വീടുണ്ടാവുകയില്ല, ജോലിയുണ്ടാവില്ല, ഒരു ബൈക്ക് പോലുമുണ്ടാവില്ല. എന്നാലും ഓടിനടന്ന് എല്ലാകാര്യങ്ങളിലും ആത്മാർഥമായി കടം വാങ്ങിയും തെണ്ടിയും പണം ഒപ്പിക്കും, സഹായം നൽകും. ഏതു പാതിരാത്രിക്കും അവർ ഉണ്ടാവും, അവരേ ഉണ്ടാവൂ. ഒരു പഞ്ചായത്ത് സീറ്റുപോലും കിട്ടില്ല, ഒരു സഹകരണ സംഘം പോലും വിളിക്കില്ല ഇവരെ. പ്രളയത്തിലും വേനലിലെ വരൾച്ചയിലും തളരാതെ നിൽക്കുന്ന ഓമനകുട്ടന്മാർക്കു മുന്നിൽ ശിരസുനാമിക്കുന്നു.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി682314

Thursday, December 27, 2018

നിങ്ങളെന്നെ സംഘിയാക്കി!!


നിങ്ങളെന്നെ സംഘിയാക്കി!!
(എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതില്‍ തെറ്റും ശരിയും ഉണ്ടാവാം. ഞാന്‍ പ്രവര്‍ത്തിക്കുന്ന വിവധ സംഘടനകളുടെ നിലപാടുകളോട് ഇതിനെ താരതമ്യം ചെയ്യരുത് എന്നപേക്ഷിക്കുന്നു.)
ഇന്ന് രാവിലെ ഒരു അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ച് “പത്രം വായിച്ചു, ... നീ അപ്പൊ സംഘി ആണല്ലേ?”
ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ, ആരെങ്കിലും സ്വതന്ത്രമായി അഭിപ്രായം  പറഞ്ഞാല്‍ അതും പാര്‍ട്ടി നിലപാടിന്  വിരുദ്ധമായി പറഞ്ഞാല്‍ അയാള്‍ സംഘി!! ഇങ്ങിനെയാണ്‌ കേരളത്തില്‍ ഇപ്പൊ സംഘപരിവാര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്
ഒന്നുകില്‍ പാര്‍ട്ടിക്ക് ഓശാന പാടണം അല്ലെങ്കില്‍ മിണ്ടാണ്ടിരുന്നോണം.
‘നമ്മള്‍ ഒന്നാണ്’ എന്നപരിപാടിയുടെ നോട്ടീസ് കണ്ടു. ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് യൂണിയനുമായിചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന നവോത്ഥാനസദസ്സ്.
ഇതിലെ പ്രഭാഷകരുടെ പേരുകള്‍ നോക്കുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ ജാതിസംഘടനയുടെ ഭാരവാഹികള്‍!! ഈ രണ്ടു ജാതിസംഘടകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? അവരാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതത്രേ.
കേരളത്തിലെ സാമൂഹ്യപരിഷ് കര്‍ത്താക്കളെ ഏതെങ്കിലും ജാതിസംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വരാന്തയില്‍ കെട്ടിയിടാമെന്ന വ്യാമോഹം കഴിഞ്ഞകുറച്ചു നാളുകളായി നമ്മുടെനാട്ടില്‍ കണ്ടുവരുന്നുണ്ട്.
യേശുക്രിസ്തുവിനെ പുരോഹിതര്‍ കയ്യടക്കിയപോലെയും മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒതുക്കിവച്ചിരിക്കുന്നപോലെയും ശ്രീനാരായണഗുരു, സഹോദരന്‍അയ്യപ്പന്‍, അയ്യന്‍‌കാളി തുടങ്ങിയ മഹത്തുക്കളെ ഏതെങ്കിലും സംഘടനകളുടെ മാത്രം നേതാവായി ചിത്രീകരിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്.
നവോത്ഥാനചിന്തകള്‍ തിരികെ കൊണ്ടുവരണമെങ്കില്‍ ‘നമ്മള്‍ ഒന്നാണ്’ എന്ന ചിന്ത തിരികെ കൊണ്ടുവരണം. അതിനു തടസ്സമായി ഇന്നത്തെ കേരളത്തില്‍ നില്‍ക്കുന്നത് രാഷ്ട്രീയവും സാമുദായികവും ആയ സങ്കുചിതമനോഭാവമാണ്.  രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിചിന്ത ഇളക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം
ഏതെങ്കിലും ജാതിയേയോ സമുടയത്തെയോ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ചിന്തഗാതി കേരള സമൂഹത്തിനു വലിയദോഷംചെയ്യും. ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ നല്‍കേണ്ടിവരും
കേരളം ഒരു നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയമഹാപ്രളയം അതിജീവിച്ച് പുനര്‍നിര്മാണ പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ് ‘ശബരിമല’ വിഷയം ഉയര്‍ന്നുവരുന്നത്. സര്‍ക്കാരിന് അതിന്റേതായ അജണ്ട ഇതിനുപിന്നിലുണ്ടാവാം, ഏതായാലും കേരളീയര്‍ ഒറ്റകെട്ടായി ‘നവകേരള സൃഷ്ടിക്കായി’ അണിചേരുന്ന അവസരത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തികൊണ്ട് വിഘടനവാദവും ചേരിതിരിവും സൃഷ്ടിച്ച് നവകേരള നിര്‍മ്മിതിയെ പാടെ തച്ചുടക്കാന്‍ ഈഅനാവശ്യവിവാദത്തിനു കഴിഞ്ഞു. മാത്രവുമല്ല നവോത്ഥാനത്തിനും സ്ത്രീശാക്തീകരണത്തിനും വിപരീതമായ ഫലം ഉളവാക്കാന്‍മാത്രമേ ഈ നിലപാടുകള്‍കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
ശാസ്ത്രസാഹിത്യപരിഷത്ത് പോലും ‘നവകേരള നിര്‍മ്മിതി’ മറന്നുകൊണ്ട് ഈ പൊറാട്ട് നാടകങ്ങള്‍ക്ക് പുറകെ നടക്കുമ്പോള്‍ ഓര്‍മിക്കുക, കേരളത്തില്‍ പ്രളയനന്തരം ഇനിയും നൂറുകണക്കിന് ആളുകള്‍ തിരികെപോകാന്‍ വീടില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. നൂറുകണക്കിന് തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇനിനും മാസങ്ങള്‍വേണ്ടിവരും.
ഈ വര്‍ഷത്തെ ‘ജനോല്‍സവങ്ങള്’ പ്രളയാനന്തര ‘നവകേരളസൃഷ്ടി’ തന്നെയായിരുന്നു സംവദിക്കേണ്ടിയിരുന്നത്.
ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്ന നവോത്ഥാനസദസ്സുകള്‍ അന്ധകാരശക്തികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്.
-         ജോസി വര്‍ക്കി

Friday, May 20, 2016

LDF വന്നു; എല്ലാം ശരിയാകും!!

LDF വരും,  എല്ലാം ശരിയാവും

1) അഭയയുടെ ഘാതകരെ ശിക്ഷിക്കും
2) ജിഷയുടെ ഘാതകരെ പിടികൂടും
3) കലാഭവൻ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്നു തെളിയിക്കും
4) ബാർക്കോഴ അഴിമതിക്കാരെ അകത്താക്കും
5) ബഹുമാന്യ സരിതയ്ക്ക് നീതികിട്ടും
6) കേരളം കൃഷിയിൽ പുരോഗമിക്കും
7) അഴിമതി തുടച്ചു നീക്കും
8) അക്രമവും വർഗീയതയും ഇല്ലാതാവും
9) ഭൂമാഫിയയെ അടിച്ചമർത്തും
10) സോളാർ കുംഭകോണം നടത്തിയവർ അകത്താകും

LDF വന്നു; എല്ലാം ശരിയാകും!!

Tuesday, November 3, 2015

പഞ്ചായത്തീരാജ് അഥവാ ഒരു ജാതിക്കളി??

ആയിരം കോടി രൂപ ചിലവിൽ (ഔദ്യോഗിക കണക്കു പ്രകാരം) കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാമാങ്കം കൊണ്ടാടുകയാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സമ്പൂർണ്ണ സാക്ഷരതയ്ക്കും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തിൽ എത്ര വൃത്തികെട്ട ജാതി ചിന്തകളാണ് നമ്മെ ഭരിക്കുന്നത്‌ എന്ന് ഈ തെരഞ്ഞെടുപ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. നാടിൻറെ വികസനവും സ്ഥാനാർഥിയുടെ കഴിവും എല്ലാം നാം സൗകര്യപൂർവ്വം മറക്കുന്നു, എന്നിട്ട് കേവലം സമുദായ പിൻബലവും ജാതി ചിന്തയും മാത്രം നോക്കി വോട്ടു ചെയ്യുന്ന അല്പ്പത്തരമാണ് ഇവിടെ കാണുന്നത്. ഇടതും വലതും പാർട്ടികൾ ദില്ലിയിലേക്ക് നോക്കി "വർഗ്ഗീയത .. വർഗ്ഗീയത" എന്നട്ടഹസിക്കുമ്പോൾ, കേരളത്തിലെ ഏറ്റവും ഉപരിസഭയായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും സമുദായ - ജാതി ചിന്തകളെ ഊതി പൊലിപ്പിച്ച് വോട്ടു ബങ്കാക്കി മാറ്റാനുള്ള കുത്സിതശ്രമങ്ങളാണ് വളരെ പരസ്യമായി ഇടതും വലതും കളിക്കുന്നത്. ഇത്ര താഴാമോ രാഷ്ട്രീയ കേരളം? ഇതല്ലേ ചീപ്പ് രാഷ്ട്രീയം.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലെങ്കിലും നമുക്ക് ജാതിചിന്തയും രാഷ്ട്രീയ വൈര്യവും മാറ്റി വച്ച് നാടിൻറെ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, കാര്യ പ്രാപ്തിയും കർമ്മശേഷിയും ഉള്ള വ്യക്തികളെ വിജയിപ്പിക്കാം. ഗ്രാമവികസനം എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മതസ്ഥരും ഒരുമിച്ചു നിന്ന് നേടിയെടുക്കേണ്ട ഒന്നാണെന്ന് ഗാന്ധിജിയുടെ പഞ്ചായത്തീ രാജ് സ്വപ്നം നമ്മെ ഓർമ്മപ്പെടുത്തുന്നു             

Friday, May 16, 2014

എന്റെ തിരഞ്ഞെടുപ്പ് അവലോകനം - 2014

മലയാളികൾ കൂടുതൽ ബൗദ്ധിക നിലവാരം പുലർത്തുന്നവരാണെന്ന് സ്വയം വിചാരിക്കുന്നു.

ബി.ജെ.പി വർഗീയ പാർട്ടിയാണ്, കേരളത്തിൽ അക്കൗണ്ട്‌ തുറക്കാൻ ഞങ്ങൾ സമ്മതിക്കില്ല. എന്നാൽ മുസ്ലിം ലീഗ് നല്ല മതേതര ജനാധിപത്യ പാർട്ടി ആണുതാനും!

കേവലം ഒരു സിനിമ നടൻ എന്നതിൽ കവിഞ്ഞ് യാതൊരു സാമൂഹിക പ്രതിബദ്ധതയും കാണിച്ചിട്ടില്ലാത്ത ശ്രീ. ഇന്നസെന്റിനെ മത്സരിപ്പിച്ചത് എല്‍ .ഡി.എഫിന്റെ രാഷ്ട്രീയ പാപ്പരത്തം. അങ്ങേരെ ജയപ്പിച്ച ജനങ്ങളെ എന്ത് വിളിക്കണം?

തിരുവനന്തപുരത്ത് രാജഗോപാലിനെപ്പോലെ ഒരു കറ തീർന്ന വ്യക്തിത്വം വേറെ ആരുണ്ട്? അങ്ങേരെ നമ്മൾ തോൽപിച്ചു? കേരളത്തിന്‌ ഉറപ്പായിരുന്ന ഒരു കാബിനറ്റ്‌ മന്ത്രിപഥം അങ്ങിനെ തട്ടിത്തെറിപ്പിച്ചു. പമ്പര വിഡ്ഢികൾ! 

ഈ ശ്രീമതി ടീച്ചറും പി. കരുണാകരനും ഒക്കെ ലോക്സഭയിൽ പോയി എന്തെടുക്കുമോ ആവൊ?

കുറെ മദ്രസ്സകളും മൌലവിമാരും രൂപതകളും പിതാക്കന്മാരും ഒക്കെയാണോ നമ്മൾ മലയാളികളുടെ രാഷ്ട്രീയബുദ്ധിയെ നിയന്ത്രിക്കുന്നത്‌? ഈ  ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി നമ്മെ എവിടെ എത്തിക്കും? 

ദേശീയ രാഷ്ട്രീയത്തിൽ നട്ടെല്ല് നിവർത്തി നിൽക്കാൻ കഴിവുള്ള മലയാളി നേതാക്കൾ ഇല്ലേ?              

Thursday, May 3, 2012

വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ്???

ഒരു സിറ്റിംഗ് എം.എല്‍.എ ഒരു വര്‍ഷം തികയുന്നതിനു  മുന്‍പ് സ്വയം രാജിവച്ച് പുറത്തു വന്നാല്‍ അയാളെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുത്. ഒരു ഇടക്കാല തിരഞ്ഞെടുപ്പ് അനാവശ്യമായി സൃഷ്ടിച്ച് കോടികളുടെ നഷ്ടം രാഷ്ട്രത്തിനും സര്‍ക്കാരിനും വരുത്തി വച്ച് വീണ്ടും മത്സരിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന ഇദ്ദേഹത്തെ തോളിലേറ്റുന്ന കോണ്‍ഗ്രസ്‌ ഇത്ര അധപതിക്കരുതായിരുന്നു! തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു ഇനിയും ഇത്തരം പോക്രിത്തരം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം.

Monday, March 22, 2010

മതപ്രീണനവും വര്‍ഗീയവിഷവും

കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ കേരളത്തിലെ ജനാധിപത്യ (ഇടതുപക്ഷ) സര്‍കാര്‍ നല്‍കിയ ഒരു പരസ്യം: 'മുസ്ലിം യുവാക്കള്‍ക്ക് മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിനു പ്രത്യേകപദ്ധതി'. കൂടെ ചിരിക്കുന്ന മുഖ്യന്റെ പടവും!!!

സാര്‍, ഒരു സംശയം. ഇതിനല്ലേ മതപ്രീണനം എന്ന് പറയുന്നത്? ഇമ്മാതിരി വര്‍ഗീയ പരിപാടികള്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ നടത്താമോ? എന്തെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ ഒരു ജാതിക്കോ/മതത്തിനോ/സമുദായത്തിനോ മാത്രമായി നടത്താമോ?

സമാനഗതിയിലുള്ള കാലുകഴുകല്‍ പരിപാടികള്‍ കേന്ദ്രസര്‍ക്കാരിനും ഉണ്ട്. ജാതിനോക്കി ജോലിക്കെടുക്കുന്ന ഒരു രാജ്യത്ത് ഇതും ഇതില്‍ അപ്പുറവും നടക്കും.

Sunday, October 25, 2009

ഉപ-തിരഞ്ഞെടുപ്പ് മാമാങ്കം

കണ്ണൂരില്‍ ആരോപണ-പ്രത്യാരോപണ യുദ്ധം മുറുകുന്നു. ഇത് വരെ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഒരു 'പാവം' ഐ.ഏ.എസ് കാരന്‍ കളക്ടര്‍.

ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ അത് രാജി വച്ച് മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനു നിയമനിര്‍മ്മാണം ആവശ്യമാണ്‌. അഥവാ അങ്ങിനെ രാജി വച്ചാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരന് ആ എം.എല്‍.ഏ /എം.പി പദവി നല്‍കണം. വീണ്ടും ഇലക്ഷന്‍ നടത്തരുത്. ഞങ്ങളുടെ കാശല്ലേ ഇവിടെ ധൂര്‍ത്തടിക്കുന്നത്? കണ്ണൂരില്‍ ഇലക്ഷന്‍ കഴിയുന്നത്‌ വരെ ഇവറ്റകള്‍ ഒരു സ്വൈര്യവും തരില്ല എന്ന് തോന്നുന്നു.

സത്യമായിട്ടും പത്രവും ടി.വി.യും തുറക്കാനേ തോന്നുന്നില്ല!! (കഷ്ടം, ഈ ജനാധിപത്യ രീതികള്‍ ലജ്ജാകരം തന്നെ??!!)

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html